ഡല്‍ഹി: ബോളിവുഡ് താരം അനുപം ഖേറിനെ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായി നിയമിച്ച് കേന്ദ്ര സർക്കാർ. ഗജേന്ദ്ര ചൗഹാനു പകരമാണ് അനുപം ഖേർ ചെയര്‍മാനാകുന്നത്. ചൗഹാന്റെ രണ്ടു വർഷത്തെ കാലാവധി ഈ വർഷം മാർച്ചിൽ അവസാനിച്ചിരുന്നു.
രാജ്യം പത്മശ്രീയും പത്മഭൂഷനും നല്കിയ ആദരിച്ച അനുപം ഖേര്‍ നേരത്തെ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനും നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ ചെയര്‍മാനുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബോളിവുഡ് ചിത്രങ്ങള്‍ക്ക് പുറമെ ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന് ലഭിച്ച ബെന്റ് ഇറ്റ് ലൈക്ക് ബെക്കാം, ഗോള്‍ഡണ്‍ ലയണ്‍, സില്‍വര്‍ ലൈനിങ്സ് പ്ലേബുക്ക് എന്നിവയിലും അഭിനയിച്ചിട്ടുണ്ട്. രണ്ടു തവണ മികച്ച നടനുള്ള സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
കോമഡിയും സ്വഭാവവേഷങ്ങളും വില്ലന്‍ വേഷങ്ങളും ഒരുപോലെ മികവുറ്റതാക്കിയ അനുപം ഖേര്‍ കശ്മീരിലാണ് ജനിച്ചത്. ഏറെ കഷ്ടപ്പെട്ടാണ് വളര്‍ന്ന് ബോളിവുഡില്‍ മികച്ച നടന്മാരുടെ ഗണത്തില്‍ ഇടം നേടിയത്. ചാന്‍സ് തേടി നടന്ന കാലത്ത് റെയില്‍വെ പ്ലാറ്റ്ഫോമുകളില്‍ വരെ അന്തിയുറങ്ങിയ അനുഭവമുണ്ട്.
സൗധാഗര്, ഡര്, ഡാഡി, ഹം ആപ്കെ ഹൈ കോന്‍, ചാഹട്ട്, സ്പെഷ്യല്‍ 26, രാം ലഖന്‍ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. മോഹന്‍ലാലിനൊപ്പം മലയാളത്തില്‍ പ്രണയത്തിലും മികച്ച ഒരു വേഷം ചെയ്തു.
ചാണ്ഡീഗഡില്‍ നിന്നുള്ള ബി.ജെ.പി. എം.പി.യായ കിരണ്‍ ഖേറാണ് ഭാര്യ.
Discussion about this post