Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

യു.എന്‍ ഭീകര പട്ടിക നിന്നും പേര് നീക്കണമെന്നാവശ്യപ്പെട്ട് പാക് ഭീകരന്‍ ഹാഫിസ് സെയിദ്

by Brave India Desk
Nov 28, 2017, 12:20 pm IST
in International
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ്: തന്റെ പേര് യു.എന്‍ ഭീകര പട്ടികയില്‍ നിന്നും നീക്കണമെന്ന ആവശ്യവുമായി പാക് ഭീകരന്‍ ഹാഫിസ് സെയിദ് രംഗത്തെത്തി. പത്ത് മാസത്തോളം നീണ്ട് നിന്ന വീട്ടുതടങ്കലില്‍ നിന്നും വിട്ടയച്ചതിന് പിന്നാലെയാണിത്. ഇത് സംബന്ധിച്ച അപേക്ഷ കഴിഞ്ഞ ദിവസം ഹാഫിസ് ഐക്യരാഷ്ട്ര സമതിയിയ്ക്ക് കൈമാറി.

Stories you may like

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

2008-ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് ഹാഫിസ് സെയിദിനെ രക്ഷാസമിതിയുടെ നിര്‍ദ്ദേശാനുസരണം യു.എന്‍ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഇതിന് പിന്നാലെ അമേരിക്ക ഹാഫിസ് സെയിദിനെ ആഗോള ഭീകരപട്ടികയില്‍ പെടുത്തുകയും ഇയാളുടെ തലയ്ക്ക് 10 മില്യന്‍ യു.എസ് ഡോളര്‍ വിലയിടുകയും ചെയ്തു. ഹാഫിസ് സെയിദ് നേതൃത്വം നല്‍കുന്ന ജമാഅത്തു ദഅ്വ, മുംബയ് ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച നിരോധിത തീവ്രവാദി സംഘടനയായ ലഷ്‌കറെ ത്വയിബയുടെ പോഷകഘടകമാണ്.

രാജ്യ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാണെന്ന് കാണിച്ച് ഈ വര്‍ഷം ജനുവരി 31 മുതല്‍ ഹാഫിസ് സെയ്ദിനെയും നാല് അനുചരന്മാരെയും പാക് സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയിരുന്നു. ആദ്യം 90 ദിവസത്തേക്കായിരുന്നു വീട്ടുതടങ്കലെങ്കിലും പിന്നീടിത് നീട്ടിയിരുന്നു. ഇതിന് പിന്നാലെ വീട്ടുതടങ്കല്‍ നീട്ടാന്‍ സര്‍ക്കാര്‍ നല്‍കിയ അപേക്ഷ മതിയായ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹാഫിസിനെ വിട്ടയയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെ ഹാഫിസ് സെയിദ് ഇന്ത്യയ്‌ക്കെതിരെ നടത്തിയ കൊലവിളി ലോകരാജ്യങ്ങളെയടക്കം ഞെട്ടിച്ചിരുന്നു.

അതേസമയം, ഐക്യരാഷ്ട്ര സംഘടനയുടെ ഭീകരപട്ടികയില്‍ നിന്നും ഒഴിവാക്കി കിട്ടാന്‍ ഹാഫിസ് സെയിദ് ശ്രമിക്കുന്നത് പാകിസ്ഥാനിലെ ഭരണം പിടിക്കാനാണെന്നാണ് വിവരം. മതസംഘടനയായി ആരംഭിച്ച ഹാഫിസ് സെയിദിന്റെ മില്ലി മുസ്ലീം ലീഗ് പാര്‍ട്ടി അടുത്തിടെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരുന്നു. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ പാക് ഭരണം പിടിക്കാന്‍ തന്നെയാകും ഹാഫിസിന്റെ ശ്രമമെന്നും ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിലെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

തീവ്രവാദികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ഹാഫിസ് സെയിദിനെ രാഷ്ട്രീയത്തിലിറക്കാന്‍ സൈന്യം പദ്ധതിയിടുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി സെയിദിന്റെയും കൂട്ടാളികളുടെയും വീട്ടുതടങ്കല്‍ അവസാനിപ്പിക്കാന്‍ സൈന്യവും സര്‍ക്കാരും നീക്കം നടത്തിയിരുന്നു. തുടര്‍ന്ന് കോടതിയില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാതെ സര്‍ക്കാര്‍ ഹാഫിസിനെ പുറത്തിറക്കാനുള്ള വഴിയൊരുക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്.

Tags: hafiz saeed
ShareTweetSendShare

Latest stories from this section

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies