ചെന്നൈ: തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായേക്കാവുന്ന ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫലസൂചനകള്‍ ടി ടി വി ദിനകരന് അനുകൂലം.പത്തൊമ്പത് ഘട്ടങ്ങളിലായാണ് വോട്ടെണ്ണുന്നത്. തുടക്കം മുതലേ ലീഡ് നിലനിര്‍ത്തി മുന്നേറുന്ന ദിനകരന്, എക്സിറ്റ് പോളുകളുടെ പ്രവചനം ശരിവയ്ക്കുന്ന പ്രകടനമാണ് ആദ്യ റൗണ്ടുകളില്‍ കാഴ്ചവയ്ക്കുന്നത്. നിലവില്‍ രണ്ടായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് മുന്നിലാണ് ദിനകരന്.
ദിനകരന്റെ ലീഡ് ഉയരുന്നതിൽ അമർഷം പൂണ്ട് അണ്ണാ ഡിഎംകെ ഏജന്റുമാർ വോട്ടെണ്ണൽ കേന്ദ്രത്തിൽ സംഘർഷമുണ്ടാക്കി. ദിനകരപക്ഷ ഏജന്റുമാരുമായാണു സംഘർഷം. ഇതേ തുടര്‍ന്ന് വോട്ടെണ്ണല്‍ അല്പസമയത്തേക്ക് നിര്‍ത്തിവെച്ചിരുന്നു.
ഐഎഡിഎംകെയെ രക്ഷിക്കാന്‍ കൂടിയാണ് തന്റെ പോരാട്ടമെന്ന് ദിനകരന് തിരുവനന്തപുരത്ത് പറഞ്ഞു. കനിമൊഴിയ്ക്കും രാജയ്ക്കും ഉണ്ടായ വിജയം ഒരിക്കലും ജയലളിതയുടെ മണ്ഡലത്തില്‍ പ്രതിഫലിക്കില്ല. ഈ തെരഞ്ഞെടുപ്പ് ഫലം തമിഴ് രാഷ്ട്രീയത്തില്‍ എന്ത് പ്രതിഫലനം സൃഷ്ടിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ദിനകരന് പ്രതികരിച്ചു.
Discussion about this post