തിരുവനന്തപുരം: മതസ്പര്‍ദ്ധ വളര്‍ത്തിയെന്ന കേസില്‍ മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ തെളിവില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ലേഖകന്‍ ഹാജരാക്കിയ മൊബൈല്‍ ഫോണിലും ലാപ്ടോപ്പിലും ശബ്ദരേഖയില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു.
അഭിമുഖം നടത്തിയ ലേഖകൻ ഹാജരാക്കിയ മൊബൈൽ ഫോണിലും ലാപ്ടോപ്പിലും സെൻകുമാറിന്റെ വിവാദമായ ശബ്ദ രേഖയില്ല. അതോടൊപ്പം ലേഖകൻ ഹാജരാക്കിയ സിഡിയിൽ എഡിറ്റിംഗ് നടന്നതായും ഫോറൻസിക് വിഭാഗം കണ്ടെത്തി. ഇതേ തുടർന്നാണ് ഹർജി കോടതി തള്ളിയത്.
ലേഖനത്തിൽ പ്രസിദ്ധീകരിച്ച കാര്യങ്ങൾ താൻ പറയാത്തതാണെന്ന് സെൻകുമാർ വ്യക്തമാക്കിയിരുന്നു. എന്നാൽ സെൻകുമാർ മതസ്പർദ്ധ വളർത്തുന്ന പാരമർശം നടത്തിയതിന് തെളിവുണ്ടെന്നായിരുന്നു ലേഖകന്റെ മൊഴി. ഇത് കണക്കിലെടുത്താണ് തെളിവുകൾ ഹാജരാക്കാൻ ലേഖകനോട് കോടതി ആവശ്യപ്പെട്ടത്.
ഒരു വാരിക പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് മതസ്പർദ്ധ വളർത്തുന്ന പരാമർശം സെൻകുമാർ ഉന്നയിച്ചത്. വിവാദ പരാമർശം നടത്തിയെന്ന പരാതിയിൽ സെൻകുമാറിനെതിരെ ക്രൈംബ്രാഞ്ചിന്റെ കീഴിലെ സൈബർ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Discussion about this post