ഡൽഹി: മാലദ്വീപിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ പരിഹരിക്കാൻ ഇന്ത്യ സൈനികമായി ഇടപെടണമെന്ന ആവശ്യം. മാല ദ്വീപിലെ മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദാണ് ഇന്ത്യൻ സഹായം അഭ്യർത്ഥിച്ച രംഗത്തെത്തിയത്.. പ്രസിഡന്റ് അബ്ദുള്ള യമീൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചീഫ് ജസ്റ്റിസും ന്യായാധിപരും അടക്കമുള്ളവരെ തടവിലാക്കുകയും ചെയ്തതിന് പിന്നാലെയാണ് നഷീദിന്റെ ട്വീറ്റ്.
പ്രശ്‌ന പരിഹാരത്തിന് സൈന്യത്തെ അയയ്ക്കണമെന്ന് നഷീദ് ട്വീറ്റുചെയ്തു. ന്യായാധിപരെയും രാഷ്ട്രീയ നേതാക്കളെയും മോചിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഒൻപത് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ ജയിലിൽനിന്ന് മോചിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാർ വിസമ്മതിച്ചതോടെയാണ് മാലിദ്വീപിൽ രാഷ്ട്രീയ പ്രതിസന്ധിയുണ്ടായത്. കോടതി ഉത്തരവ് നടപ്പാക്കാൻ അനുവദിക്കരുതെന്ന് പ്രസിഡന്റ് സൈന്യത്തിന് നിർദ്ദേശം നൽകി. ഇതിനെതിരെ പ്രതിപക്ഷം തെരുവിൽ ഇറങ്ങിയതോടെയാണ് മുഹമ്മദ് നഷീദ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാജ്യത്തെ ചീഫ് ജസ്റ്റിസ് അബ്ദുള്ള സയീദ്, മറ്റൊരു ജഡ്ജിയായ അലി ഹമീദ് എന്നിവർ തൊട്ടുപിന്നാലെ അറസ്റ്റിലായി.
Discussion about this post