കത്തുവാ ജില്ലയിലെ രസനാ ഗ്രാമത്തിലെ ബകര്‍വാള്‍ സമുദായത്തിലെ മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിലുള്ള ബന്ധം വളരെ സമാധാനപരമായ ഒന്നാണെന്നാണ് സ്ഥലത്തെ നിവാസികള്‍ പറയുന്നത്. എട്ട് വയസ്സുള്ള കുട്ടിയുടെ ദാരുണമായ ബലാത്സംഗവും കൊലയ്ക്കും ശേഷവും ഈ ബന്ധത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലായെന്ന് ഇവിടെയുള്ളവര്‍ ഒറ്റ സ്വരത്തില്‍ പറയുന്നു.
‘അവള് ഞങ്ങളുടെയും കുട്ടിയായിരുന്നു. ഇവിടുത്തെയാള്ക്കാര് എല്ലാവരെയും ഒരു വലിയ കുടുംബത്തിന്റെ ഭാഗമായാണ് കാണുന്നത്. 50 വയസ്സിന് മുകളില്‍ പ്രായമുള്ള ഞാന്‍ ജനിക്കുന്നതിന് മുമ്പ് പോലും ഇവിടെയുള്ള ബകര്‍വാള്‍ മുസ്ലീങ്ങള്‍ ഞങ്ങളുടെ ഒപ്പമാണ് കഴിഞ്ഞിരുന്നത്. ഇവിടെ ഞങ്ങള്‍ തമ്മില്‍ ഒരു തര്ക്കമുണ്ടായിട്ടുണ്ടോയെന്ന് നിങ്ങള്‍ക്ക് വേണമെങ്കില്‍ പരിശോധിച്ച് നോക്കാം. ഈ ജനതയുടെ ഒരു ഭാഗം കുറ്റകൃത്യത്തെ ന്യായീകരിക്കുന്നു എന്ന് മാധ്യമങ്ങള്‍ എന്ത് കൊണ്ട് പറയുന്നു എന്ന് മനസ്സിലാകുന്നില്ല.’-കോട്ട പഞ്ചായത്തിലെ സര്‍പഞ്ച് ആയിരുന്ന കാന്ത് ശര്‍മ്മ പറഞ്ഞു.
കൃത്യം നടന്നു എന്ന് പറയപ്പെടുന്ന ദേവീസ്ഥാന്‍ എന്ന ക്ഷേത്രം ജനങ്ങള്‍ക്ക് കാണാന്‍ പറ്റുന്ന ഒരു സ്ഥലമാണെന്നാണ് പ്രദേശ നിവാസികളുടെ വാദം. ജംഗോത്ര സമുദായത്തിലുള്ള മൂന്ന് വ്യക്തികളുടെ കൈയ്യിലാണ് ഈ ക്ഷേത്രത്തന്റെ താക്കോലുള്ളത്. ഇങ്ങനൊരു കുറ്റകൃതം ഇവിടെ ആരും അറിയാതെ നടത്താന്‍ കഴിയില്ലെന്ന് ഇവിടുള്ളവര്‍ പറയുന്നു.
കൊല്ലപ്പെട്ട് പെണ്‍കുട്ടിയുടെ മൃതദേഹം ഗ്രാമത്തിനുള്ളില്‍ കബറടക്കാന്‍ അനുവദിച്ചില്ല എന്ന് ബി.ബി.സി പോലുള്ള ചാനലുകള്‍ പറഞ്ഞത് തീര്‍ത്തും നുണയാണെന്നാണ് അദ്ദേഹം പറഞ്ഞത്. മൃതദേഹം അടക്കം ചെയതത് അവിടെത്തന്നെയുള്ള ശ്മശാനത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഹിന്ദുക്കളുടെ ഭൂമി തട്ടിയെടുക്കാന്‍ മുസ്ലീങ്ങള്‍ നോക്കുന്നുവെന്ന വാദവും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിലുള്ള നേതാക്കന്മാര് ഈ വിഷയത്തെ ഹിന്ദു-മുസ്ലീം പ്രശ്നമാക്കി അതുവഴി വോട്ട് നേടാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
‘സംഭവത്തില്‍ ഉണ്ടാകുന്ന പോലീസ് അന്വേഷണം നല്ല രീതിയിലല്ല നീങ്ങുന്നത്. ശരിക്കുള്ള കുറ്റവാളികള്‍ ഇപ്പോഴും പിടിക്കപ്പെട്ടിട്ടില്ല. അതിനെതിരെയാണ് ഞങ്ങള്‍ പ്രതിഷേധം നടത്തിയത്. കുറ്റവാളികളെ ഞങ്ങള്‍ സഹായിക്കാനാഗ്രഹിക്കുന്നില്ല. സി.ബി.ഐ കേസ് അന്വേഷിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. കുറ്റവാളികള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ നിന്നാണെങ്കിലും ഞങ്ങള്‍ക്ക് യാതൊരു വിരോധവുമില്ല. എട്ട് പേരെ അറസ്റ്റ് ചെയ്തതിനെതിരെയാണ് ഞങ്ങള്‍ പ്രതിഷേധിക്കുന്നതെന്ന് വരുത്തി തീര്‍ക്കുകയാണ് ഇവിടെയുള്ള മാധ്യമങ്ങള്‍. ജമ്മു-കശമീര്‍ സര്‍ക്കാരിന്റെ മാധ്യമ-വിവര വകുപ്പാണ് ഈ നുണ പ്രചരണത്തിന് പിന്നില്‍.’-പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഗ്രാമവാസി പറഞ്ഞു.
കേസന്വേഷിക്കുന്ന പോലീസുദ്യോഗസ്ഥര്‍ കശ്മീരില്‍ നിന്നുള്ളതാണെന്നും എന്തുകൊണ്ടാണ് അവര്‍ക്ക് കേസിനുള്ള ചുമതല നല്‍കിയതെന്നും ഗ്രാമത്തിലെ ഒരു അദ്ധ്യാപിക ചോദിച്ചു. ‘കേസന്വേഷിക്കുന്ന പോലീസ് സംഘത്തിലെ ഇര്ഫാന് വാണി എന്ന പോലീസുദ്യോഗസ്ഥനെതിരെ ബലാത്സംഗ കുറ്റവും കൊലപാതക കുറ്റവും നിലനില്‍ക്കുന്നുണ്ട്. രമേഷ് ഝല്ല സംഘത്തിന്റെ നേതാവാണെന്ന് പറഞ്ഞിരുന്നെങ്കിലും കേസ് അന്വേഷിക്കുന്നത് കശ്മീര്‍ ക്രൈം ബ്രാഞ്ചിലെ ഒരുദ്യോഗസ്ഥനാണ്. ഇതിനെതിരെ പ്രതിഷേധിച്ചാണ് രമേഷ് ഝല്ല അവധിയെടുത്തത്.’-അവര്‍ കൂട്ടിച്ചേര്‍ത്തു.
തെറ്റായ വ്യക്തികളാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് ഗ്രാമവാസികള്‍ പറയുന്ന സാഹചര്യത്തില്‍ ഒറു നിഷ്പക്ഷമായ അന്വേഷണം സി.ബി.ഐ നടത്തണമെന്നാണ് താന്‍ വാദിച്ചതെന്ന് കുറ്റം ചുമത്തപ്പെട്ടയാളെ പ്രതിനിധീകരിച്ച അഭിഭാഷകന് അങ്കുര്‍ ശര്‍മ്മ വ്യക്തമാക്കിയിട്ടുണ്ട്. ‘സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രം ദുര്‍ബ്ബലമാണെന്ന് ഒരു ജൂനിയര്‍ അഭിഭാഷകന് പോലും മനസ്സിലാവും. കൊല ചെയ്ത യഥാര്‍ത്ഥ പ്രതികളെ മുന്നില്‍ കൊണ്ടുവരണം.’-അദ്ദേഹം അഭപ്രായപ്പെട്ടു.
Discussion about this post