ചെന്നൈ; തമിഴ്നാട് നിയമസഭയില്‍ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ കേസുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം. വിധിയുടെ കാര്യത്തില്‍ ബഞ്ചിന് വ്യത്യസ്ത അഭിപ്രായങ്ങള്‍. എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി ശരിവച്ചപ്പോള്‍ ജസ്റ്റിസ് എം.സുന്ദര്‍ സ്പീക്കറുടെ തീരുമാനം തള്ളി.
വിധിയുടെ കാര്യത്തില്‍ ഭിന്നാഭിപ്രായം ഉടലെടുത്ത സാഹചര്യത്തില്‍ കേസ് വീണ്ടും മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്കുവരും. മൂന്നാമത്തെ ജഡ്ജി ആരെന്നു ഹൈക്കോടതി താമസിയാതെ പ്രഖ്യാപിക്കും. മൂന്നാമതൊരു ജഡ്ജി കേസിന്റെ വാദം വീണ്ടും കേട്ടതിനു ശേഷം ഭൂരിപക്ഷ അഭിപ്രായം മുന്‍നിര്‍ത്തിയാവും വിഷയത്തിലെ ഹൈക്കോടതി തീര്‍പ്പ്.
എടപ്പാടി സർക്കാരിനു താൽക്കാലിക ആശ്വാസമാകുന്നതാണു കോടതിയുടെ തീരുമാനം. അതേസമയം ഇതുമായി ബന്ധപ്പെട്ട നിയമപോരാട്ടം ഇനിയും നീളുമെന്ന് ഉറപ്പായി. ഇക്കഴിഞ്ഞ ജനുവരിയിൽ കേസിന്റെ വാദം പൂർത്തിയായതാണ്.
Discussion about this post