കിട്ടാക്കടങ്ങള്‍ കൂടുതലും യൂപിഎ ഭരിച്ചിരുന്ന 2006 മുതല്‍ 2008 വരെയുള്ള സമയത്താണുണ്ടായതെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്. യുക്തിരഹിതമായ ധാരാളിത്തത്തിന്റെ ചരിത്രപരമായ പ്രതിഭാസമായിരുന്നു ആ സമയത്ത് യാതൊരു തത്വദീക്ഷയുമില്ലാതെ വായ്പകള്‍ നല്‍കിയിരുന്ന രീതിയെന്ന് പാര്‍ലമെന്ററി പാനലിനു നല്കിയ മറുപടിയില്‍ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
വിജയ് മല്യയും നീരവ് മോദിയും എല്ലാം ബാങ്കുകളെ കബളിപ്പിത്, ബാങ്കര്‍മാരെ സ്വാധീനിച്ചത് കൈക്കലാക്കിയ ശേഷം തിരിച്ചടയ്ക്കാത്ത ലക്ഷക്കണക്കിനു കോടി രൂപയുടെ വായ്പകള്‍ ഉണ്ടായത് രഘുറാം രാജന് പറഞ്ഞ യുപിഎ ഭരണം നിലനിന്ന 2006 – 2011 സമയത്ത് വഴി വിട്ടു ബാങ്കുകള്‍ നല്‍കിയതാണ്. ഇന്ന് ഇന്ത്യയിലെ ബാങ്കുകളിലെ കിട്ടാക്കടങ്ങള്‍ എല്ലാം ഈ സമയത്ത് നല്കിയ ലോണുകളാണ് എന്നാണ് രഘുറാം രാജന് പറഞ്ഞതിന്റെ സാരം.
പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ ചെയര്മാന് ആയ ഡോക്ടര്‍ മുരളി മനോഹര്‍ ജോഷിയ്ക്ക് എഴുതിനല്‍കിയ മൊഴിയിലാണ് രഘുറാം രാജന് ഇങ്ങനെ പറഞ്ഞത്.
അമിത ശുഭാപ്തിവിശ്വാസികളായ ബാങ്കര്‍മാര്‍, ഗവണ്മെന്റ് തീരുമാനങ്ങളെടുക്കുന്നതിലെ കാലതാമസം, സാമ്പത്തികരംഗത്തെ വളര്‍ച്ചയിലുണ്ടായ കുറവ് എന്നിവയാണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്ന് രാജന് അഭിപ്രായപ്പെട്ടു.
ചെക്കുബുക്ക് എടുത്തുവീശി വേണ്ട പണത്തിന്റെ തുക മാത്രം പറഞ്ഞാല്‍ മതി എത്ര ലോണ്‍ വേണമെങ്കിലും തരാം എന്ന് ബാങ്കില്‍ നിന്ന് പറഞ്ഞതായി ഒരനുഭവം ആ സമയത്ത് ഒരു ഇന്‍വെസ്റ്റര്‍ തന്നോട് നേരിട്ട് പറഞ്ഞതായി രഘുറാം രാജന് പറഞ്ഞു.
ഈ പ്രവൃത്തികളിലൂടെ നല്കിയ കടങ്ങള്‍ പെരുകി അനിയന്ത്രിതമായപ്പോള്‍ കിട്ടാക്കടം പല സാങ്കേതികതള്‍ കാണിച്ച് ഒളിച്ചു വയ്ക്കുകയായിരുന്നു ബാങ്കുകള്‍ ചെയ്തിരുന്നത്. ഇതില്‍ നിന്ന് രക്ഷപെടാനും വേണ്ട നടപടികള്‍ പെട്ടെന്നെടുക്കുവാനുമായാണ് ഈ കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകളോട് റിസര്‍വ് ബാങ്കിന്റെ നിബന്ധനകളും നിയമങ്ങളും പാലിച്ച് കിട്ടാക്കടം നോണ്‍ പെര്‍ഫോമിങ്ങ് അസറ്റ് (NPA) ആയി എത്രയും വേഗം പ്രഖ്യാപിയ്ക്കാന്‍ അറിയിച്ചത്.
അങ്ങനെ പ്രഖ്യാപിച്ച് വ്യക്തമായ ചിത്രമുണ്ടാക്കിയതുകൊണ്ട് മാത്രമാണ് കഴിഞ്ഞ ജനുവരി, മാര്‍ച്ച് മാസ പാദത്തില്‍ ബാങ്കുകള്‍ വലിയ നഷ്ടം കണക്കില്‍ കാണിച്ചത്. അന്ന് ബാങ്കുകള്‍ നഷ്ടത്തിലാക്കിയെന്ന് പറഞ്ഞ് ഗവണ്മെന്റിനെതിരേ ഈ സകല പ്രശ്നവും ഉണ്ടാക്കിയ കോണ്‍ഗ്രസ്സ് വലിയ ബഹളം ഉണ്ടാക്കിയിരുന്നു.
പക്ഷേ സാധാരണ ചെയ്യുന്നതുപോലെ നഷ്ടക്കണക്കുകള്‍ പൂഴ്ത്തിവച്ച് കണക്കെടുത്തിരുന്നെങ്കില് ഈ നഷ്ടം തല്ക്കാലം ആരും അറിഞ്ഞില്ലെങ്കിലും നാളെ വലിയതോതില്‍ പെരുകി നിയന്ത്രണാതീതമാകുമായിരുന്നു എന്ന് ബാങ്കിങ്ങ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇന്ന് നമുക്കെത്ര കിട്ടാക്കടമുണ്ടെന്ന് വ്യക്തമായ ധാരണ ബാങ്കുകള്‍ക്കുണ്ട്. നിയമപരമായി അത് തിരിച്ചുപിടിയ്ക്കാന്‍ കേന്ദ്രസര്‍ക്കാരും ബാങ്കുകളും ഒരുമിച്ച് പരിശ്രമിയ്ക്കുകയുമാണ്.
ഈ കടങ്ങള്‍ അന്ന് നല്‍കിയതിലെ അഴിമതിയെപ്പറ്റി ചോദിച്ചതിനു മറൂപടിയായി അഴിമതി തീര്‍ച്ചയായും ഉണ്ടാവും. പക്ഷേ ബാങ്കര്‍മാരുടെ ധാരാളിത്തത്തേയും, കഴിവില്ലായ്മയേയും, അഴിമതിയേയും വേര്‍തിരിച്ചു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് രഘുറാം രാജന് പറഞ്ഞത്.
Discussion about this post