ഡല്ഹിയിയലെ ഗുരുഗ്രാമില്‍ ഒരു അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ ഭാര്യയേയും മകനേയും അംഗരക്ഷകനായ പോലീസുകാരന് വെടിവച്ചു. ജഡ്ജി കൃഷ്ണകാന്ത് ശര്‍മ്മയുടെ ഭാര്യയ്ക്കും മകനുമാണ് വെടിയേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വെടിയേറ്റ ഭാര്യ ഋതു കാന്ത് മരിക്കുകയായിരുന്നു. മകന്റെ നില ഗുരുതരമായി തുടരുകയാണ്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ഭാര്യയേയും മകനേയുയും അംഗരക്ഷകനായ പോലീസുകാരന് കോണ്‍സ്റ്റബിള്‍ മഹിപാല്‍ സിംഗ് വെടിവെക്കുകയായിരുന്നു. മകന് പതിനെട്ട് വയസ്സാണ്. മകനെ പോലീസുകാരന് വലിച്ച് കാറില്‍ കയറ്റാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അത് നടക്കാത്ത പക്ഷം വെടിയേറ്റ മകനെ വഴിയില്‍ ഉപേക്ഷിച്ച ശേഷം പോലീസുകാരന് കാറില്‍ കയിറി രക്ഷപ്പെടുകയായിരുന്നു.
കാറില്‍ സഞ്ചരിക്കവെ ഇയാള്‍ ജഡ്ജിയെ വിളിച്ച് താന്‍ ജഡ്ജിയുടെ ഭാര്യയെ വെടിവച്ചു എന്ന് അറിയിച്ചു. തന്റെ അമ്മയേയും വിളിച്ച് വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ ചെന്ന് ഇയാള്‍ കീഴടങ്ങാന്‍ ശ്രമിച്ചു. എന്നാല്‍ അവിടെ വെച്ച് ഇയാള്‍ വീണ്ടും പ്രകോപിതനായി വെടിയുതിര്‍ക്കുകയുണ്ടായി. ശേഷം അയാള്‍ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. പോലീസ് സ്റ്റേഷനിലെ വെടിവെപ്പില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല.
ഇയാള്‍ക്ക് വിഷാദരോഗവും മറ്റു മാനസികപ്രശ്നങ്ങളുമുണ്ടെന്ന് പോലീസ് പറയുന്നു. ജഡ്ജിയുടെ കുടുംബത്തിന്റെ മോശമായ പെരുമാറ്റം കാരണമാണ് ഈ കൃത്യം ചെയ്തതെന്ന് ഇയാള്‍ മൊഴിനല്കിയിരിയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Discussion about this post