ഹര്‍ത്താലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായതില്‍ പ്രതിഷേധിച്ച് ബിജെപി നേതാക്കളെയും സംഘപരിവാര്‍ നേതാക്കളെയും ബഹിഷ്ക്കരിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മാധ്യമരംഗത്തെ ഇടത് ഫ്രാക്ഷന്. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഇടത് -ഇ്സ്ലാ്മിസ്റ്റ് ഫ്രാക്ഷനാണ് കേരളം ഇന്ന് വരെ കാണാത്ത നേതാക്കന്മാരുടെ വാര്‍ത്താ സമ്മേളന ബഹിഷ്ക്കരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള, ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്, കെ.പി ശശികല ടീച്ചര്‍ എന്നിവരുടെ വാര്‍ത്താസമ്മേളനം ബഹിഷക്കരിക്കാനായിരുന്നു തീരുമാനം. ബഹിഷ്ക്കരണം ഏതാണ്ട് നടപ്പായി. കോഴിക്കോട് കെ സുരേന്ദ്രന് വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ ജനം ടി. വി, ജീവന് ടി. വി, മംഗളം ചാനല്‍, അമൃത ടി. വി തുടങ്ങിയ ചാനലുകളും മാതൃഭൂമി, ജന്മഭൂമി പത്രങ്ങളും മാത്രമാണ് വാര്‍ത്താസമ്മേളനത്തിന് വന്നത്.
എന്നാല്‍ ബഹിഷ്ക്കരണപ്രഖ്യാപനത്തിന് പിറകെ പ്രമുഖ ചാനലുകളില്‍ നിന്ന് ബിജെപി നേതാക്കള്‍ക്ക് പ്രൈം ടൈം ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ക്ഷണം എത്തി. ബഹിഷ്ക്കരണ വിവരം അറിഞ്ഞ ചിലര്‍ പോയി പണി നോക്കാന്‍ വിളിച്ചവരോട് നേരിട്ട് പറഞ്ഞു. ബഹിഷ്ക്കരണം അറിയാതിരുന്ന നേതാക്കളില്‍ ചിലര്‍ ചര്‍ച്ചയ്ക്ക് എത്താമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് വിളിച്ച് നിങ്ങള്‍ ബഹിഷ്ക്കരിക്കാന്‍ തീരുമാനിച്ച സ്ഥിതിയ്ക്ക് ഞങ്ങളില്ല എന്ന മാന്യമായി തന്നെ അറിയിച്ചു. ഇതോടെ ബിജെപി നേതാക്കളില്ലാതെയാണ് പ്രമുഖ ചാനലുകളില്‍ ചര്‍ച്ച നടത്തിയത്.
ഇന്ന് രാവിലെയായതോടെ ബഹിഷ്ക്കരണമൊക്കെ മറന്ന് ചാനലുകള്‍ സജീവമായി. കൊച്ചിയില്‍ ശബരിമല കര്‍മ്മ സമിതി യോഗം നടക്കുന്ന സ്ഥലത്ത് രാവിലെ തന്നെ ചാനലുകള്‍ കാത്ത് കിടന്നു. അധ്യക്ഷന്‍ എശ്ജെആര് കുമാറിന്റെ പ്രതികരണം തേടി. പിറകെ യോഗത്തിന് ശേഷം അദ്ദേഹത്തിന്റെ വാര്ത്താസമ്മേളനത്തിനായും കാത്തിരുന്നു.
മുമ്പും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് വലിയ തോതില്‍ ആക്രമണം നടന്നിട്ടുണ്ട്. പത്രം ഓഫിസ് അടിച്ചു തകര്‍ക്കലും, ബ്യൂറോയില്‍ കയറി റിപ്പോര്‍ട്ടറെ തല്ലും അടക്കും നിരവധി സംഭവങ്ങള്‍. അന്നൊക്കെ പ്രതിസ്ഥാനത്ത് സിപിഎമ്മായിരുന്നു. അതിനാല്‍ പലപ്പോഴും ബഹിഷ്ക്കരണം പോയിട്ട് പ്രതിഷേധ പ്രകടനം പോലും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി കടക്കു പുറത്ത് എന്ന് പറഞ്ഞ് മാധ്യമങ്ങളെ ആക്ഷേപിച്ചപ്പോള്‍ എതിരെ ശബ്ദമുയര്‍ത്താന്‍ പോലും മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരുന്നില്ല. മാധ്യമ നിയന്ത്രണ സര്‍ക്കുലര്‍ വന്നപ്പോഴും പ്രതിഷേധം കാര്യമായി ഉണ്ടായില്ല. ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഇപ്പോഴത്തെ ബഹിഷ്ക്കരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മാധ്യമരംഗത്തെ ഇടത് ഫ്രാക്ഷനാണ് എന്ന ആക്ഷേപമാണ് ചിലര്‍ ഉയര്‍ത്തുന്നത്.
എന്നാണ് തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണന് ന്യൂസ് 24 ചാനലിന്റെ ചര്‍ച്ചയില്‍ ആക്രോശിച്ചത്. ബിജെപി നേതാക്കളെ മാധ്യമങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള തന്ത്രമാണ് ഈ പ്രതികരണത്തിന് പിന്നില്‍. എന്നാല്‍ അതിന് മുമ്പേ തന്നെ ബഹിഷക്കരണം പൊളിഞ്ഞിരുന്നു എന്നാണ് വാസ്തവം. പത്രപ്രവര്‍ത്തക യൂണിയന് സിപിഎമ്മിന്റെ പോഷക സംഘടനയായാണ് പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. സര്‍ക്കാര്‍ നടപ്പാക്കുന്ന മാധ്യമനിയന്ത്രണങ്ങള്ക്കെതിരെ മൗനം പാലിക്കുന്ന യൂണിയന് സര്‍ക്കാരിന് വേണ്ടി ഇനി തെരുവില്‍ ഇറങ്ങുമോ എന്നാണ് ഇവരുടെ ചോദ്യം. പല പത്ര പ്രവര്‍ത്തക യൂണിയന് അംഗങ്ങളും സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും ശക്തമായി യൂണിയന് തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post