കൊച്ചി: ഇടത് മുന്നണി സര്‍ക്കാര്‍ 209 തടവുകാരെ വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി. 2011 ലെ വിഎസ് മുഖ്യമന്ത്രിയായിരിക്കെയുള്ള സര്‍ക്കാര്‍ ഉത്തരവാണ് റദ്ദാക്കിയത്. 10 വര്‍ഷം ശിക്ഷ അനുഭവിച്ച തടവുകരെയാണ് വിട്ടയച്ചിരുന്നത്. ഇവരുടെ വിവരങ്ങള്‍ ഗവര്‍ണര്‍ പരിശോധിക്കണം. പിനപരിശോധന നടത്തണം. ആറ് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. യോഗ്യതയില്ലാതെ പുറത്തിറങ്ങിയവര്‍ ശിഷ്ട ശിക്ഷ അനുഭവിക്കേണ്ടി വരും
ഹൈക്കോടതിയുടെ ഫുള്‍ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഗാന്ധിജിയിടെ 150 ജന്മവാര്ഷികത്തോടനബന്ധിച്ച് തടവുകാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഇളവ് പ്രഖ്യാപിച്ചിരുന്നു. അന്ന് തന്നെ നിരവധി വിമര്‍ശനം ഉയര്‍ന്നിരുന്നു. ചില കൊലക്കേസ് പ്രതികള്‍ക്ക് ഇളവ് നല്‍കിയതാണ് വിമര്‍ശിക്കപ്പെട്ടത്. ചില കൊല്ലപ്പെട്ട ആളുകളുടെ ബന്ധുക്കള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു, കോടതിയും സ്വമേധായ ചില കേസുകള്‍ എടുത്തിരുന്നു. പുറത്ത് വിട്ട പലരും പത്ത് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. അഞ്ച് പേര് മാത്രമാണ് 14 വര്‍ഷം തടവ് ശിക്ഷ പൂര്‍ത്തിയാക്കിയവര്‍. 100 പേര് മാത്രമാണ് പത്ത വര്‍ഷം തടവ് കാലാവധി പൂര്‍ത്തിയാക്കിയത്. ഇങ്ങനെ 105 പേര് മാത്രമായിരുന്നു ഇത്തരത്തില്‍ ഇളവിന് അര്‍ഹരായിരുന്നവര്‍ എന്ന് കണ്ടെത്തിയിരുന്നു.
തുടര്‍ന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉത്്തരവ് തന്ന റദ്ദാക്കി ഗവര്‍ണറോട് പുനപരിശോധിക്കാന്‍ ഫുള്‍ ബഞ്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പുറത്ത് വിട്ടവരുടെ ഇന്നത്തെ ജീവിത രീതി, സ്വഭാവം, സാഹചര്യം എന്നിവ ഗവര്‍ണര്‍ക്കും, സര്‍ക്കാരിനും പുനപരിശോധിക്കാം. ചിലരെ ആവശ്യമെങ്കില്‍ ഒഴിവാക്കാം. ഇക്കാര്യം കോടതി പരിശോധിക്കും.
അന്ന ്മോചിപ്പിക്കപ്പെട്ടവരില് 45 പേര് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നിന്നുള്ളവരാണ്. ചീമേനി തുറന്ന ജയിലില്‍ നിന്് 28 പേര്, വനിതാ ജയിലില്‍ നിന്ന് ഒരാള്‍, പൂജപ്പുര സെന്‍ട്രര്‍ ജയിലില്‍ നിന്ന് 28 പേര്, നെട്ടുകോല്ത്താരി തുറന്ന ജയിലില്‍ നിന്ന് 111 പേര് ഇങ്ങനെ ഒക്കെയാണ് തടവുകാര്‍ പുറത്തു പോയത്. രാഷ്ട്രീയതടവുകാരെ വലിയ തോതില്‍ മോചിപ്പിച്ചുവെന്ന ആക്ഷേപം അന്ന് തന്നെ ഉയര്‍ന്നിരുന്നു.
വി.എസ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഒഴിയുന്നതിന് മുന്‍പാണ് ജയില്‍ ശിക്ഷയില്‍ നിന്നു 209 പേര്‍ക്ക് ഇളവുനല്‍കി വിട്ടയച്ചത്.
Discussion about this post