ഇന്ത്യയിൽ മരണാനന്തര അവയവദാനം ഏറ്റവും കൂടുതൽ നടാത്തുന്നത് തെലങ്കാനയിലാണെന്ന് കണക്കുകൾ. തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര എന്നിവ തൊട്ടു പിറകേയുണ്ട്. 2018ൽ തലുങ്കാനയിൽ 160 മസ്തിഷ്കമരണം സംഭവിച്ച മനുഷ്യരിൽ നിന്ന് അവയവദാനം നടന്നു. തമിഴ്നാട്ടിൽ 140, മഹാരാഷ്ട്രയിൽ 135, കർണാടകത്തിൽ 90 പേരുമാണ് 2018ൽ അവയവദാനം നടത്തിയത്.
90 ശതമാനം അവയവദാനവും നടന്നത് സ്വകാര്യ ആശുപത്രികൾ വഴിയാണെന്ന് കണക്കുകൾ സൂചിപ്പിയ്ക്കുന്നു. തെലുങ്കാന മഹാരാഷ്ട്ര കർണാടക എന്നീ സംസ്ഥാനങ്ങളിൽ ഈ വർഷം കൂടുതൽ പേർ മസ്തിഷ്കമരണത്തിനു ശേഷം അവയവങ്ങൾ ദാനം ചെയ്തപ്പോൾ കേരളത്തിലും തമിഴ്നാട്ടിലും ഇത് കഴിഞ്ഞ കൊല്ലത്തേക്കാൾ കുറവായിരുന്നു.
കേരളത്തിൽ 2015ൽ എഴുപത്താറും, 2016ൽഎഴുപത്തിരണ്ടും, 2017ൽ പതിനെട്ടും, 2018ൽ എട്ടും ആൾക്കാരാണ് മസ്തിഷ്കമരണശേഷം അവയവദാനം നടത്തിയത്.
കേരളത്തിൽ ഇത്രയും കുറവ് അവയവദാനത്തിലുണ്ടായത് കേരളത്തിലെ പുതുക്കിയ നിയമമാണെന്ന് ചിലർക്ക് അഭിപ്രായമുണ്ട്. അവയവദാനം ഏതാണ്ട് അസാദ്ധ്യമായ രീതിയിലുള്ള പ്രായോഗികമല്ലാത്ത നിയമങ്ങൾ കൊണ്ടുവന്നതുവഴിയാണ് ഇത്രയും കുറവ് സംഭവിച്ചതാണെന്നാണ് അഭിപ്രായം.
ഇപ്പോൾത്തന്നെ കേരളത്തിൽ അവയവമാറ്റിവയ്ക്കലിനായി ആയിരക്കണക്കിനാൾക്കാർ കാത്തിരിയ്ക്കുന്നുണ്ടെന്നുമാണ് കണക്കുകൾ സൂചിപ്പിയ്ക്കുന്നത്. പ്രായോഗികമായ നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നടപ്പിലാക്കുന്നതിലൂടെ അവയവ മാറ്റിവയ്ക്കൽ നടത്താൻ കാത്തിരിയ്ക്കുന്ന അനേകായിരമാൾക്കാരുടെ ജീവൻ രക്ഷിയ്ക്കാൻ കഴിയുമെന്ന് വൈദ്യരംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Discussion about this post