പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരിലെ വിഘടനവാദിനേതാക്കളുടെ സുരക്ഷ പിന്‍വലിച്ചു. മിർവായിസ് ഉമർ ഫാറൂഖ്, അബ്ദുൽ ഗനി ബട്ട്, ബിലാൽ ലോൺ, ഹാഷിം ഖുറേശി, ഷാബിർ ഷാ എന്നിവരുടെ സുരക്ഷയാണ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത് .
പാക് ചാരസംഘടനയായ െഎ.എസിൽ നിന്ന് ഫണ്ട് വാങ്ങുന്ന കാശ്മീരിലെ ചില നേതാക്കളുടെ സുരക്ഷയിൽ പുനരാലോചന നടത്തുമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻവലിച്ചിരിക്കുന്നത്.
ഭീകരാക്രമണത്തിന് പിന്നില്‍ ജെയ്ഷെ തലവന്‍ മസൂദ് അസര്‍ ആണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട് . ആക്രമണം നടത്താനുള്ള പദ്ധതിയ്ക്ക് രൂപം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍ വെച്ചാണ് എന്നാണു റിപ്പോര്‍ട്ടുകള്‍ . സഹോദര പുത്രനെ സൈന്യം വധിച്ചതിന്റെ പ്രതികാരമായി ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്ത്ക്കൊണ്ടുള്ള ശബ്ദസന്ദേശത്തിന്റെ തെളിവുകള്‍ ഇന്ത്യ രാജ്യാന്തര ഏജന്‍സികള്‍ക്ക് കൈമാറും .
Discussion about this post