ശ്രീലങ്കന്‍ ഭീകരാക്രമണം നടന്നതിന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശികളായ
രണ്ട് പേരെ ദേശീയ രഹസ്യാന്വേഷണ ഏജന്‍സി (എന്‍ഐഎ) ചോദ്യം ചെയ്തു.അബൂബക്കര്‍ സിദ്ദിഖ്,അന്‍വര്‍ അറാഫത്ത് എന്നിവരെയാണ് അന്വേഷണസംഘം ചോദ്യം ചെയ്തത്.
കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശികളായ ഇവരുടെ വീട്ടില്‍ എന്‍ഐഎ യുടെ കൊച്ചി സംഘം റെയ്ഡ് നടത്തിയിരുന്നു.ഇന്ന് രാവിലെയാണ് ഇവരെ ചോദ്യം ചെയ്തത്.ഇവരില്‍ നിന്നും നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.മാത്രമല്ല മുഖ്യ സൂത്രധാരനായ കൊല്ലപ്പെട്ട സഹ്റാന്‍ ഹാഷിം കാസര്‍ഗോഡ് എത്തിയിരുന്നതായും ജില്ലയില്‍ പലരുമായു ബന്ധമുള്ളതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.ഇവരുടെ കൈയില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു.കൂടുതല്‍ ചോദ്യം ചെയ്യലിനായി നാളെ കൊച്ചിയിലെ ഓഫീസിലെത്താന്‍ എന്‍ഐഎ നോട്ടീസ് നല്കി.
പാലക്കാട് എന്‍ ഐഎ നടത്തിയ റെയ്ഡില്‍ നിന്നും ഒരാളെ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫീസിലേക്ക് കൊണ്ടു പോയി.ഇയാള്‍ക്ക് നേരത്തെ നാഷണൽ തൗഹീദ് ജമാത്തുമായി ബന്ധമുണ്ടായിരുന്നതായാണ് വിവരം, ഇയാൾ ഇപ്പോഴും സംഘടനയിൽ സജീവമാണോ എന്ന് വ്യക്തമല്ലെങ്കിലും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
Discussion about this post