ഇസ്‍ലാമിക് സ്റ്റേറ്റിന്റെ ദക്ഷിണേഷ്യൻ ശാഖയായ ഇസ്‍ലാമിക് സ്റ്റേറ്റ് ഇൻ ഇറാഖ് ആൻഡ് ലെവന്റ് – ഖൊറാസാനെ യുഎൻ നിരോധിച്ചു. പാക് പൗരനും,തെഹ്‍രികെ താലിബാൻ (ടിടിപി) കമാൻഡറുമായിരുന്ന ഹാഫിസ് സയീദ് ഖാൻ 2015 ജനുവരി 10ന് സ്ഥാപിച്ചതാണ് ഐഎസ്ഐഎൽ–കെ.
നിരോധനം വന്നതോടെ സംഘടനയുടെ ലോകമെങ്ങുമുള്ള ആസ്തികൾ മരവിപ്പിക്കും. ആയുധ ഇടപാട് നിരോധിക്കും. യാത്രാനിരോധനവും വരും . പല രാജ്യങ്ങളിലായി 150 ൽ ഏറെ പേരെ കൊന്നൊടുക്കിയ ടിടിപിയിൽ പാക് ഭീകരരാണ് അംഗങ്ങളിലേറെയും. അഫ്ഗാന്റെ നൻഗർഹർ പ്രവിശ്യ, പാകിസ്ഥാന്റെ ഗോത്രവർഗ മേഖല എന്നിവിടങ്ങളിൽ താവളമുള്ള ഇവർ ഒട്ടേറെ ഭീകരാക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
കശ്മീരിലെ പുൽവാമയിൽ ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിന് ഉത്തരവാദികളായ ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിനെ ഈ മാസം ഒന്നിന് യുഎൻ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു . പാകിസ്ഥാന്റെയും,ചൈനയുടെയും എതിർപ്പിനെ മറികടന്നാണിത് . ഐഎസ്ഐഎൽ–കെ യുടെ നിരോധനവും ഭീകര വിരുദ്ധപോരാട്ടത്തിനു കരുത്ത് പകരും .
Discussion about this post