16 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ കേസില്‍ സമീപവാസിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ജീവപര്യന്തം. ഇതിന് പുറമെ 43 വര്‍ഷം കഠിനതടവും , മൂന്നു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിറവന്തൂര്‍ സ്വദേശി സുനില്‍കുമാറി (43) നെയാണ് കൊല്ലം ജില്ലാ ഒന്നാം അഡീ.സെഷന്‍സ് കോടതി ശിക്ഷിച്ചത്.
2017 ജൂലൈ 29 നാണ് പുനലൂര്‍ വെട്ടിത്തിട്ടയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ പിതാവടക്കം സംശയത്തിന്റെ നിഴലിലായ കേസ് ഏറെ കോളിളക്കമായിരുന്നു സൃഷ്ടിച്ചത്.
പോലീസ് അന്വേഷണത്തില്‍ അനാസ്ഥ കാട്ടുന്നുവെന്നാരോപിച്ച് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് നാട്ടുകാര്‍ രംഗത്ത് വരികയും ചെയ്തു. ഇതോടെ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. കൊല്ലം ക്രൈംബ്രാഞ്ച് ജൂണ്‍ 20ന് പ്രതിയെ പിടികൂടി. ഡി.എന്‍.എ അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു പ്രതിയെ കണ്ടെത്തിയത്. പ്രതിയെ പിടികൂടി ഒരു വര്‍ഷം പിന്നിടും മുൻപ് വിധിയുമെത്തി .
Discussion about this post