ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് വി മുരളീധരന് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയാകും. അദ്ദേഹത്തിന് സത്യപ്രതിജ്ഞയ്ക്ക് ക്ഷണം ലഭിച്ചു. നാല് മണിയ്ക്കുള്ള നിയുക്ത മന്ത്രിമാരടക്കമുള്ള ചായസല്‍ക്കാരത്തില്‍ വി മുരളീധരന് പങ്കെടുക്കും.
മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭ അംഗമാണ് വി മുരളീധരന്. പാര്‍ട്ടി ഏല്പിച്ച ഉത്തരവാദിത്തം കൃത്യമായി നിര്‍വ്വഹിക്കുമെന്ന് വി മുരളീധരന് പറഞ്ഞു. കേരളത്തിലെ പ്രശ്നങ്ങള്‍ എല്ലാവരോടും ചര്‍ച്ച ചെയ്ത് പരിഹാരം കാണുമെന്നും അദ്ദഹം പറഞ്ഞു.
കേരളത്തിലെ പ്രശ്നങ്ങള്‍ എല്ലാവരോടും ചര്‍ച്ച ചെയ്ത് പരിഹാരം കാണുമെന്നും അദ്ദഹം പറഞ്ഞു. കേരളത്തിന്റെ പ്രശ്നങ്ങള്‍ എല്ലാവരോടും ചര്‍ച്ച ചെയ്ത് പരിഹരിക്കും. മന്ത്രിസ്ഥാനം ലഭിക്കാന്‍ വൈകിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശീയതലത്തിലുള്ള പ്രവര്‍ത്തന പരിചയവും മികച്ച സംഘാടകനും, നേതാവുമെന്ന വിശേഷണമാണ് രണ്ടാം മോദി മന്ത്രിസഭയിലെ സാന്നിധ്യമാകാന്‍ മുരളീധരന് തുണയായത്. എബിവിപി സംസ്ഥാന സെക്രട്ടറി, പിന്നീട് അഖിലേന്ത്യാ സെക്രട്ടറി, നെഹ്റു യുവകേന്ദ്ര ചെയര്മാന്, രണ്ട് ടേം ബിജെപി സംസ്ഥാന പ്രസിഡണ്ട് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. 2018ലാണ് അദ്ദേഹം രാജ്യസഭ എംപിയായി ചുമതലയേറ്റത്.
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയ്ക്കടുത്ത് എരഞ്ഞോളി എന്ന ഗ്രാമത്തില്‍ ജനിച്ചു. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദം നേടി. സിപിഎം ശക്തികേന്ദ്രത്തിലായിരുന്നു വി മുരളീധരന്റെ വീട്. ആര്.എസ്.എസ്സിനോടും എബിവിപിയോടും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ജീവന് ഭീഷണി നേരിട്ടിരുന്നു. വര്‍ഷങ്ങളോളം അദ്ദേഹത്തിന് സി.പിഎം കോട്ടയിലുള്ള സ്വന്തം വീട്ടിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല.
Discussion about this post