ബിജെപി സംസ്ഥാന അധ്യക്ഷന്‍ അമിത് ഷാ കേന്ദ്രമന്ത്രിയാകും. ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന കേന്ദ്രമന്ത്രിമാരുടെ പട്ടികയില്‍ അമിത് ഷായും ഇടംപിടിച്ചു. വന്‍ ഭൂരിപക്ഷത്തോടെ ബിജെപിയെ അധികാരത്തിലെത്തിച്ചതിന് പിന്നാലെ അമിത് ഷാ കേന്ദ്രമന്ത്രി സഭയില്‍ സുപ്രധാന വകുപ്പ് കയ്യാളുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരുന്നതാണ് നല്ലതെന്നും അഭിപ്രായമുയര്‍ന്നു. ഒടുവില്‍ അമിത് ഷാ കേന്ദ്രമന്ത്രിമാരുടെ പട്ടികയില്‍ ഇടംപിടിക്കുകയായിരുന്നു. ഗുജറാത്ത് സംസ്ഥാന അധ്യക്ഷന്‍ അമിത് ഷായെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തതതോടെയാണ് വാര്‍ത്ത പുറത്ത് വന്നത്.
നേരത്തെ രാജ്യസഭംഗമായിരുന്നു അമിത് നിലവില്‍ ഗാന്ധി നഗറില്‍ നിന്ന് ജയിച്ചാണ് ലോകസഭാംഗമായത്. അദ്വാനിയുടെ മണ്ഡലത്തില്‍ അഞ്ച് ലക്ഷത്തിലേറെ ഭൂരിപക്ഷത്തിലാണ് അമിത് ഷാ തെരഞ്ഞെടുക്കപ്പെട്ടത്.
അമിത് ഷായെ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തേക്ക് ഉള്‍പ്പടെ പ്രമുഖ വകുപ്പുകളിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ മന്ത്രിസഭയിൽ അംഗമായിരുന്ന മുതിർന്ന നേതാക്കളിൽ അരുൺ ജയ്റ്റ്ലി ഒഴികെയുള്ളവർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും.
മുതിർന്ന ബിജെപി നേതാക്കളായ രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, നിർമല സീതാരാമൻ, പിയൂഷ് ഗോയൽ, നരേന്ദ്ര സിങ് തോമർ, പ്രകാശ് ജാവഡേക്കർ, രവിശങ്കർ പ്രസാദ്, ധർമേന്ദ്ര പ്രധാൻ, സ്മൃതി ഇറാനി എന്നിവർ പട്ടികയിലുണ്ടെന്നാണ് അറിയുന്നത്. കൂടാതെ സദാനന്ദ ഗൗഡ, ഗജേന്ദ്ര സിങ് ഷെഖാവത്, മുഖ്താർ അബ്ബാസ് നഖ്വി, ജയന്ത് സിൻഹ, രാജ്യവർധൻ സിങ് റാത്തോഡ്, തൻവർ ചന്ദ് ഗെലോട്ട്, ദീലീപ് ഘോഷ്, ജിതേന്ദ്ര സിങ്, പുരുഷോത്തം റുപാല എന്നിവരാണ് പട്ടികയിൽ ഉള്ളത്.
ബിജെപി സഖ്യകക്ഷികളായ ശിവസേന, ജെഡിയു, എഐഎഡിഎംകെ, എൽജെപി, അകാലി ദൾ, അപ്ന ദൾ എന്നിവർക്കും സർക്കാരിൽ പ്രാതിനിധ്യമുണ്ടാവും.ശിവസേനയിൽനിന്ന് അരവിന്ദ് സാവന്തും , അകാലിദളിൽനിന്ന് വീണ്ടും ഹർസിമ്രത് ബാദലുമായിരിക്കും മന്ത്രിസഭയിലുണ്ടാകുക. ലോക്ജനശക്തി പാർട്ടിയിൽനിന്ന് രാംവിലാസ് പാസ്വാനും അപ്ന ദളിൽ നിന്ന് അനുപ്രിയ പട്ടേലും മന്ത്രിമാരാവും. ജെ.ഡി.യുവിൽ നിന്നും രാംനാഥ് താക്കൂർ, സന്തോഷ് ഖുശാവ എന്നിവരായിരിക്കും മന്ത്രിമാർ.
രാഷ്ട്രപതിഭവന് അങ്കണത്തിലെ വേദിയില്‍ വൈകിട്ട് ഏഴിനു മോദിക്കു രാഷ്ട്രപതി റാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. ക്ഷണം ലഭിച്ച വിദേശരാഷ്ട്രത്തലവന്മാര് ഡല്‍ഹിയിലെത്തി. രാഷ്ട്രപതിഭവന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചടങ്ങാണ് ഇന്നു നടക്കുന്നത്. എണ്ണായിരത്തോളം പേര് പങ്കെടുക്കും. ചടങ്ങ് ഒന്നര മണിക്കൂറോളം നീളും. ബിജെപി അധ്യക്ഷന്‍ അമിത് ഷാ മന്ത്രിസഭയില്‍ അംഗമാകാനിടയില്ല. ഡല്‍ഹി പൊലീസിലെയും അര്‍ധസൈനിക വിഭാഗങ്ങളിലെയും 10000 ഉദ്യോഗസ്ഥരെയാണു സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുള്ളത്. ബിംസ്റ്റെക് കൂട്ടായ്മയിലെ രാഷ്ട്രത്തലവന്മാരാണ് ഇത്തവണ ചടങ്ങില്‍ അതിഥികളാവുന്നത്. സത്യപ്രതിജ്ഞയ്ക്കു മുന്‍പായി മോദി, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി എന്നിവര്‍ക്കും രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ച വീരജവാന്മാരുടെ സ്മാരകത്തിലും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
Discussion about this post