പലചരക്ക് കടയുടെ മറവിൽ ഗർഭഛിദ്രം നടത്തിയിരുന്ന ദമ്പതികൾ അറസ്റ്റിൽ . പത്താംക്ലാസും ഡിഗ്രിയും മാത്രം വിദ്യാഭ്യാസയോഗ്യതയുള്ള തിരുവണ്ണാമല ആവലൂർപേട്ട് സ്വദേശികളായ പ്രഭു (45), ഭാര്യ കവിത (41) എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത് .ദമ്പതികൾ നടത്തിയത് 4000ൽ അധികം ഗർഭഛിദ്രങ്ങളാണ് .
ഇവർ ഗർഭഛിദ്രം നടത്തിയ യുവതി ഗുരുതരാവസ്ഥയിലായതിനെത്തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കലക്ടറും,പൊലീസും ചേർന്ന് പരിശോധന നടത്തിയത് .
കഴിഞ്ഞ പത്ത് വർഷമായി പലചരക്ക് കടയുടെ മറവിൽ ഇവർ ഗർഭഛിദ്രകേന്ദ്രം നടത്തുന്നുണ്ടായിരുന്നു . കടയുടെ പിന്നിലെ മുറിയിലാണ് ഇവർ കേന്ദ്രം നടത്തിവന്നത്. അവിടെ നിന്നും സിറിഞ്ചും ഗ്ലൗസും മരുന്നുകളും കണ്ടെത്തി . പിടിയിലായ കവിതയാണ് ഗർഭഛിദ്രം നടത്തിയിരുന്നത്.
ഇവരുടെ സഹായികൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട് .
Discussion about this post