മമതാബാനർജിയും ബംഗാൾ പോലീസും ചേർന്ന് ബിജെപി പ്രവർത്തകർക്ക് നേരേ നടത്തുന്ന ആക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കും വിശദീകരണാമാരാഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ബംഗാളിലെ കൊലപാതകപരമ്പരകളിലും ആക്രമണങ്ങളിലും അതിയായ ആശങ്ക പങ്കുവച്ചുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം ആരാഞ്ഞിട്ടുള്ളത്.
ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് ബംഗാൾ ഗവണ്മെന്റിൽ നിന്ന് വിശദീകരണം ആരാഞ്ഞിട്ടുണ്ടെന്നും ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
നീതിനിയമവ്യവസ്ഥയും സമാധാനവും ശാന്തതയും സംസ്ഥാപിയ്ക്കാൻ അടിയന്തിരമായി ചെയ്യേണ്ടതെല്ലാം ചെയ്യാൻ ബംഗാൾ ഗവണ്മെന്റിനു കർശനമായ നിർദ്ദേശം നൽകുകയാണ്. നീതിയുക്തമായി ജോലിചെയ്യാത്ത എല്ലാ സർക്കാർ ഉദ്യോഗസ്ഥരേയും കർശന ശിക്ഷാനടപടികൾ നൽകണമെന്നും സംസ്ഥാന ഗവണ്മെന്റിനോട് ആവശ്യപ്പെടുന്നു. ബംഗാൾ സർക്കാരിനു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ നിന്നയച്ച നിർദ്ദേശത്തിൽ പറയുന്നു.
ബിജെപിയുടെ കൊടിതോരണങ്ങൾ നശിപ്പിയ്ക്കുകയും പ്രവർത്തകരെ ആക്രമിയ്ക്കുകയും ചെയ്തുകൊണ്ടാണ് ആക്രമണപരമ്പര അഴിച്ചുവിട്ട് ത്രിണമൂൽ കോൺഗ്രസ്സ് പ്രാവർത്തകർ പൊതുതിരഞ്ഞെടുപ്പിൽ തങ്ങളുടെ പരാജയത്തിനു പകരം വീട്ടാനിറങ്ങിയത്. ബിജെപി പ്രവർത്തകരും തിരിച്ചടിച്ചതോടേ പ്രദേശം സംഘർഷാവസ്ഥയിലായി.
നാലു ബിജെപി പ്രവർത്തകരെ തൃണമൂൽ കോൺഗ്രസ്സ് വെടിവച്ചുകൊലപ്പെടുത്തിയെന്ന് ബിജെപി നേതാവും മുൻ തൃണമൂൽ എംപിയും മുൻ കേന്ദ്ര റെയിൽവേ മന്ത്രിയുമായിരുന്ന മുകുൾ റോയ് പറഞ്ഞു.
Discussion about this post