പ്രതിപക്ഷത്തിന്റെ എല്ലാ വാക്കുകളും സർക്കാർ ഗൗരവമായി കാണുമെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി ഉറപ്പ് നൽകി.പതിനേഴാമത് ലോക്സഭ സമ്മേളനം ആരംഭിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് പാർലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പാർലമെന്റ് ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്റെയും പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. പ്രതിപക്ഷ പാർട്ടികൾക്ക് ജനങ്ങളിൽ നിന്ന് എത്ര സംഖ്യകൾ ലഭിച്ചാലും അവരുടെ എല്ലാ വാക്കുകളും ഞങ്ങൾ ഗൗരവമായി കാണും. പാർലമെന്റ് പ്രവർത്തനങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ സജീവമായി സംസാരിക്കുമെന്നാണ് പ്രതീക്ഷ. ബി.ജെപിയുടെ നേതൃത്വത്തിലുളള എൻ.ഡി.എയ്ക്ക് പാർലമെന്റിന്റെ താഴത്തെ സഭയിൽ 353 എം.പിമാരുണ്ട്. മൊത്തം സാന്നിധ്യം 545 ആണ്. ബി.ജെ.പിയ്ക്ക് മാത്രം 303 പേരാണ് ഉളളത്. അതേ സമയം രണ്ടാമത്ത വലിയ പാർട്ടിയായ കോൺഗ്രസിന് 52 എം.പിമാരാണ് ഉളളത്.
പ്രതിപക്ഷവുമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കൂടുതൽ ഊന്നി പറഞ്ഞ പ്രധാനമന്ത്രി പാർലമെന്റിൽ വരുമ്പോൾ ഭരണപക്ഷം, പ്രതിപക്ഷം എന്നിവ മറക്കാം. വസ്തുനിഷ്ഠ മനോഭാവമുളള പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കുകയും രാജ്യത്തിന്റെ വലിയ താത്പര്യത്തിനായി പ്രവർത്തിക്കുകയും വേണം.
പാർലമെന്റ് സുഗമമായി പ്രവർത്തിക്കുമ്പോൾ ഇന്ത്യയിലെ ജനങ്ങളുടെ നിരവധി അഭിലാഷങ്ങൾ നിറവേറ്റാൻ കഴിയുമെന്ന് എന്റെ അനുഭവം സൂചിപ്പിക്കുന്നു.
നടപടികളിലെ തടസ്സങ്ങൾ ഒഴിവാക്കാൻ വിവിധരാഷ്ട്രീയ പാർട്ടികളുടെ വ്യത്യാസങ്ങൾ മാറ്റി വയ്ക്കക്കേണ്ടതിന്റെ ആവശ്യകത കഴിഞ്ഞ ദിവസം നടന്ന എല്ലാ പാർട്ടികളുടെയും മീറ്റിങ്ങിന്റെ തുടർച്ചയായി അദ്ദേഹം ചൂണ്ടികാട്ടി.
ഞങ്ങൾ ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. പാർലമെന്റിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തി കൊണ്ട് ഞങ്ങൾക്ക് ജനങ്ങളുടെ ഹൃദയം നേടാൻ കഴിയില്ല.എല്ലാ പാർട്ടികളും രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റി നിർത്തി രാജ്യത്തിന്റെ പുരോഗതിയ്ക്കായി ആശ്രാന്ത പരിശ്രമം നടത്തണമെന്ന് ഞായറാഴ്ച നടന്ന ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റ് സമുച്ചയത്തിൽ നടന്ന യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.ജൂലായ് 26 ന് പാർലമെന്റ് സമ്മേളനം സമാപിക്കും. മുത്തലാഖ്, ആധാർ സംബന്ധിച്ചുളള നിയമങ്ങൾ സമ്മേളനത്തിൽ പാസാക്കും.ആദ്യ സെക്ഷനിൽ ചർച്ചകൾക്കായി കർഷക ദുരിതം,തൊഴില്ലില്ലായ്മ വരൾച്ചാ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ജൂലായ് അഞ്ചിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും.
Discussion about this post