കുടിവെളള ക്ഷാമത്തെ തുടർന്ന് തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈയിൽ 100 ഓളം ഹോസ്റ്റലുകൾ അടച്ചുപൂട്ടി. കഴിഞ്ഞ ഏതാനും ദിവസമായി പല ഹോസ്റ്റലുകളും പ്രവർ്ത്തനം നിർത്തിവച്ചിരിക്കുകയാണ്.
വിഷയത്തിൽ പ്രതികരണവുമായി ചെന്നൈ ഹോസ്റ്റൽ ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ രംഗത്തെത്തി. തങ്ങളുടെ 350 അംഗങ്ങളുടെ ഉടമസ്ഥതയിലുള്ള 100 ഹോസ്റ്റലുകളെങ്കിലും പ്രവ ത്തനം നിർത്തുകയാണെന്നും അന്തേവാസികളോട് താമസം മാറണമെന്ന് ആവശ്യപ്പെട്ടതായും അസോസിയേഷൻ് അറിയിച്ചു.
അസോസിയേഷൻ സെക്രട്ടറിയായ കെ.എസ് മനോഹരൻ തന്റെ ഉടമസ്ഥതയിലുള്ള 10 ഹോസ്റ്റലുകളിൽ രണ്ടെണ്ണം അടച്ചുപൂട്ടിയതായി അറിയിച്ചു. ജലദൗർലഭ്യമാണ് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
ചെന്നൈ നഗരത്തിലെ തങ്ങളുടെ ഉടസമസ്ഥതയിലുള്ള 200 വനിതാ ഹോസ്റ്റലുകളിൽ ജലക്ഷാമത്തെ തുടർന്ന് 15 എണ്ണം ഇതിനോടകം അടച്ചുപൂട്ടിയതായി മറ്റൊരു സംഘടനയായ തമിഴ് നാട് ഹോസ്റ്റൽ ഓണേഴ്സ് വെൽ ഫെയർ അസോസിയേഷൻ അറിയിച്ചു.
പല ഹോസ്റ്റല്‍ ഉടമകളിലും മെട്രോ വാട്ടര്‍ ടാങ്ക് ബുങ്ക് ചെയ്തിട്ടുണ്ടെന്നും ഇത് രണ്ട് ദിവസത്തിനുള്ളില്‍ ലഭിക്കുമെന്ന് അറിയിച്ചെങ്കിലും 20 ദിവസം കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ലെന്നും സംഘടനാ പ്രസിഡന്റ് ശോഭനാ മാധവന് പ്രതികരിച്ചു.അതേസമയം കുടിവെള്ള ക്ഷാമം നിലനിൽക്കുന്നു എന്ന വാർത്ത സംസ്ഥാന സർക്കാർ നിഷേധിച്ചിരിക്കുകയാണ്.
Discussion about this post