ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് വിഷയത്തിലുളള പ്രശ്നങ്ങൾ പഠിക്കുന്നതിന് സമിതി ഉണ്ടാക്കാൻ
പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുളള യോഗത്തിൽ തീരുമാനമായതായി പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അറിയിച്ചു. എല്ലാ രാഷ്ട്രീയ നേതാക്കളുടെയും യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭയിലും അസംബ്ലിയിലും ഒരേ സമയത്ത് തിരഞ്ഞെടുപ്പ് നടത്താനുളള ആശയം കൂടുതൽ പാർട്ടികളും അംഗീകരിച്ചു.
തിരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തുന്നതിനുളള സാധ്യതകൾ പരിശോധിക്കും. 40 ഓളം പാർട്ടികളെ ക്ഷണിച്ചിരുന്നു. 21 പാർട്ടികളുടെ നേതാക്കളാണ് യോഗത്തിനെത്തിയത്. രാജ്യത്ത് എപ്പോഴും തിരഞ്ഞെടുപ്പുകൾ നടന്നു കൊണ്ടേയിരിക്കുന്നത് പെരുമാറ്റച്ചട്ട മനുസരിച്ച് സർക്കാരിന്റെ വികസന പദ്ധതികളെ ബാധിക്കുന്നുണ്ട് എന്നതാണ് ഇത്തരമൊരു ആശയം മുന്നോട്ട് വയ്ക്കാൻ കാരണം.
സി.പി.ഐ,സി.പി.എം പാർട്ടികൾക്ക് ഇത് എങ്ങനെ നടത്തുമെന്ന കാര്യത്തിൽ ആശയകുഴപ്പം ഉണ്ടായിരുന്നു. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post