അനധികൃത തടയണ പൊളിക്കാൻ നേതൃത്വം കൊടുത്ത തഹസിൽദാർക്ക് സ്ഥലം മാറ്റം.
നിലമ്പൂർ എം.എൽ.എ പി.വി.അൻവറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള അനധികൃത തടയണ പൊളിക്കാൻ നേതൃത്വം നല്കിയ തഹസിൽ ദാറെയാണ് സ്ഥലംമാറ്റിയിരിക്കുന്നത്. ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിച്ച ഏറനാട് തഹസിൽദാർ പി.ശുഭനെ കോഴിക്കോട്ടേക്കാണ് സ്ഥലം മാറ്റിയത്. ഏറനാട് തഹസിൽദാറായിരുന്നു ഇദ്ദേഹം. പി.ശുഭന് പകരം പി.സുരേഷിനാണ് തഹസിൽദാറിന്റെ ചുമതല. ഹൈക്കോടതി ഉത്തരവ് പ്രകാരം ജില്ലാ ഭരണകൂടത്തിന് വേണ്ടി തടയണ പൊളിച്ചു മാറ്റുന്ന ജോലികൾക്ക് തഹസിൽദാർ ആണ് നേതൃത്വം നല്‍കുന്നത്.
വെളളിയാഴ്ചയാണ് തടയണ പൊളിക്കാന്‍ ആരംഭിച്ചത്. ഒരാഴ്ച സമയം എടുത്തായിരിക്കും പൊളിച്ചുമാറ്റൽ നടക്കുക. തടയണയിലെ മണ്ണു നീക്കി വെള്ളം ഒഴുക്കി വിടാനുള്ള ശ്രമമാണ് തുടക്കത്തിൽ പുരോഗമിക്കുന്നത്. ഇതിനു പിന്നാലെ ബോട്ടുജെട്ടിക്ക് വേണ്ടി നിർമിച്ച കോൺക്രീറ്റ് തൂണുകളും റോപ്പ് വേയുടെ ഭാഗങ്ങളും പൊളിച്ചു നീക്കും.
ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷമുള്ള സാധാരണ സ്ഥലംമാറ്റമെന്നാണ് റവന്യൂ കമ്മീഷ്ണറുടെ ഉത്തരവിലുള്ളത്. മറ്റ് ചില സ്ഥലങ്ങളിലും തഹസിൽദാർമാർക്ക് മാറ്റമുണ്ടെന്നാണ് അധികൃതർ പറയുന്നത്.
Discussion about this post