പശ്ചിമേഷ്യയെയും ലോകരാജ്യങ്ങളെയും ഒരുപോലെ ഭീതിയിലാഴ്ത്തി ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷമാകുന്നു. ഇതിനിടയില്‍ ഇറാനെതിരെ നിശബ്ദ യുദ്ധം നടത്തുവാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവ് ഇട്ടതായിട്ടുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട് . അമേരിക്കന്‍ മാദ്ധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നിരിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം സൈബര്‍ ആക്രമണത്തിലൂടെ ഇറാന്റെ മിസൈല്‍ സംവിധാനവും , വ്യോമപ്രതിരോധ മാര്‍ഗങ്ങളും തകര്‍ക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഇറാന്റെ മിസൈല്‍ ലോഞ്ചറുകള്‍ , റോക്കറ്റുകള്‍ എന്നിവ നിയന്ത്രിക്കുന്ന കമ്പ്യൂട്ടര്‍ ശൃഖല തകര്‍ക്കാര്‍ പെന്റഗണിലെ സാങ്കേതിക വിഗദ്ധര്‍ക്ക് അനുമതി കിട്ടിയിട്ടുണ്ട്.
ഇത്തരത്തില്‍ അമേരിക്ക ഇറാന് റെവല്യൂഷനറി ഗാർഡ്സിന്റെ സൈബർ നെറ്റ്വർക്കിനെയും ആക്രമിച്ചേക്കും. എന്നാല്‍ ലോകത്തിന്റെ ഏത് ഭാഗത്തിരുന്നാണ് ഇത്തരമൊരു ആക്രമണം അമേരിക്ക നടത്തുക എന്നത് സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെയില്ല. ആക്രമണം നടന്നാല്‍ ഇറാന് തക്കസമയത്ത് തങ്ങളുടെ മിസൈല്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിക്കുകയില്ല.
അമേരിക്കയുടെ ഡ്രോൺ തകര്‍ത്തതിനു പിന്നാലെ ഇറാനെതിരെ സൈനിക ആക്രമണം നടത്താന്‍ തീരുമാനിച്ചതായി മുതിര്‍ന്ന അമേരിക്കന്‍ പ്രതിരോധ ഉദ്യോഗസ്ഥന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ 150 ത്തോളം ജനങ്ങള്‍ ആക്രമണത്തില്‍ കൊല്ലപ്പെടുമെന്നത് മുന്നില്‍ കണ്ടുകൊണ്ടാണ് അത്തരമൊരു നീക്കത്തില്‍ നിന്നും താന്‍ പിന്മാറിയതെന്ന് ട്രംപ് പറഞ്ഞു. ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍ ആണെന്നും പ്രസിഡന്റ് അറിയിച്ചിരുന്നു.
എന്നാല്‍ അമേരിക്കയുടെ ഭാഗത്ത് നിന്നും ഏതെങ്കിലും വിധത്തില്‍ ഭീഷണിയോ , അക്രമങ്ങളോ ഉണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന് മുന്നറിയിപ്പ് നല്കി . അമേരിക്കയുടെ ഭാഗത്ത് നിന്നും ഏത് തരത്തിലുള്ള ഭീഷണി വന്നാലും അക്രമങ്ങളുണ്ടായാലും ശക്തമായ തിരിച്ചടി രാജ്യം നല്‍കുമെന്ന് വിദേശകാര്യ വക്താവ് അബ്ബാസ് മൂസാവി വ്യക്തമാക്കി.
Discussion about this post