പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയും ശനിയാഴ്ച കൂടിക്കാഴ്ച നടത്തി
. ഒസാക്കയിൽ ജി-20 ഉച്ചക്കോടിയുടെ ഭാഗമായാണ് കൂടിക്കാഴ്ച. ഏപ്രിൽ 17 ന് നടന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ രണ്ടാ തവണയും തിരഞ്ഞെടുക്കപ്പെട്ട ഇന്തോനേഷ്യൻ പ്രസിഡന്റിന് അഭിനന്ദനം അറിയിച്ചു.
വ്യാപാരത്തിവും നിക്ഷേപത്തിലും, പ്രതിരോധത്തിലും, സ്പേസിലും തുടങ്ങി ഇന്തോ പസഫിക് മേഖലയിലെ ഇരു രാജ്യങ്ങളുടെയും സഹകരണം ചർച്ച ചെയ്തെന്ന
വിദേശകാര്യ മന്ത്രി രവീഷ് കുമാർ ട്വിറ്ററിലൂടെ അറിയിച്ചു.
സമാന രീതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയത്തെ വിഡോഡോ അഭിനന്ദിച്ചു
ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസനാരോയുമായും കൂടിക്കാഴ്ച നടത്തി.
വ്യാപാര,നിക്ഷേപ എന്നിവയിലെ സഹകരണത്തോടൊപ്പം
ഉഭയകക്ഷി ബന്ധം മാറിയ കാലവസ്ഥയിലെ കൃഷിയു ബയോ ഇന്ധനങ്ങളും ചർച്ചയായതായി കുമാർ പറഞ്ഞു. തുർക്കി പ്രസിഡന്റ്, ആസ്ട്രേലിയൻ പ്രധാനമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച ജി-20 ഉച്ചക്കോടി സമാപിക്കും.സമാപന സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.
Discussion about this post