ജമ്മു: തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ജമ്മു കശ്മീർ വിഘടനവാദി നേതാവ് ആസിയ അന്ദ്രാബിയുടെ വീട് എൻ ഐ എ കണ്ടുകെട്ടി. ആസിയയുടെ വീട്ടിൽ നിന്നും ഭീകരവാദ പ്രവർത്തനങ്ങൾ നടന്നതിന് തെളിവുണ്ടെന്നും ഇതിൻ പ്രകാരം യു എ പി എ ചുമത്തിയാണ് വീട് സീൽ ചെയ്തതെന്നും എൻ ഐ എ അറിയിച്ചു.
വിദേശ സ്രോതസ്സുകളിൽ നിന്നും അനധികൃതമായി ഫണ്ട് കൈപ്പറ്റിയതായും കശ്മീർ താഴ്വരയിൽ സമരം ചെയ്യുന്ന സ്ത്രീകൾക്ക് പണം വിതരണം ചെയ്തിരുന്നതായും ചോദ്യം ചെയ്യലിൽ ആസിയ സമ്മതിച്ചു. ആസിയയുടെ നേതൃത്വത്തിൽ ദുഖ്താരൺ ഇ മിലാത്ത എന്ന സംഘടനയ്ക്ക് കീഴിൽ സ്ത്രീകൾ അടക്കമുള്ളവർ താഴ്വരയിൽ സമരം ചെയ്തിരുന്നു.
പാകിസ്ഥാൻ ആർമിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ മുഖേന താൻ നിരന്തരം ലഷ്കർ ഇ ത്വയിബ നേതാവ് ഹാഫീസ് സയീദുമായി ബന്ധപ്പെട്ടിരുന്നതായും ആസിയ സമ്മതിച്ചു.
അന്ദ്രാബിയുടെ മകന്റെ മലേഷ്യയിലെ പഠനച്ചെലവിന് 2011 മുതൽ പണം എത്തിച്ചിരുന്നത് കശ്മീരി ബിസിനസ്സുകാരനായ സഹൂർ വലാതിയായിരുന്നു. ജമ്മു കശ്മീർ ഭീകരവാദികൾക്ക് ധനസമാഹരണം നടത്തിയ കേസിൽ വലാതി നിലവിൽ ജയിലിലാണ്.
പാകിസ്ഥാൻ ചാരസംഘടനയായ ഐ എസ് ഐയുമായും ആസിയ ബന്ധം പുലർത്തിയിരുന്നതിന്റെ തെളിവുകൾ എൻ ഐ എയ്ക്ക് ലഭിച്ചു. പാകിസ്ഥാനിൽ നിന്നും ഹവാല ഏജന്റുമാർ വഴി കശ്മീരിലെ വിഘടനവാദി നേതാക്കൾക്ക് പണം എത്തിച്ചിരുന്നതായി എൻ ഐ എയുടെ പിടിയിലായ മസാറത്ത് ആലം വെളിപ്പെടുത്തിയിരുന്നു. ഹുറീയത്ത് കോൺഫറൻസ് നേതാവ് സയീദ് ഷാ ഗീലാനി അടക്കമുള്ളവർ ഇതിന്റെ പങ്ക് പറ്റിയിരുന്നതായും ആലം വെളിപ്പെടുത്തിയിരുന്നു. കശ്മീരിൽ സൈന്യത്തിന് നേർക്ക് കല്ലെറിയവെയായിരുന്നു ആലം പിടിയിലായത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിച്ചു വരികയാണ്. ജമ്മു കശ്മീരിൽ തീവ്രവാദികൾക്കെതിരായ അന്വേഷണങ്ങൾക്ക് അജിത് ഡോവൽ നേരിട്ടാണ് നേതൃത്വം നൽകുന്നത്.
ഭീകരവാദപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആസിയ അന്ദ്രാബിയെ 2016ൽ കസ്റ്റഡിയിലെടുത്തിരുന്നു.
Srinagar: National Investigation Agency (NIA) attaches residence of Kashmiri separatist leader Asiya Andrabi as per provisions of the Unlawful Activities (Prevention) Act pic.twitter.com/CrwEOxyoRz
— ANI (@ANI) July 10, 2019
Discussion about this post