കളളപ്പണം വെളുപ്പിക്കൽ കേസിലെ പ്രധാന പ്രതിയായ നീരവ് മോദിയുടെ പാസ്പോർട്ട് വിദേശ കാര്യമന്ത്രാലയം റദ്ദാക്കി. അദ്ദേഹത്തിന്റെ യാത്രകൾ സ്ഥിതീകരിക്കാൻ ഒരു മാർഗവുമില്ലെന്ന് വിദേകാര്യ സഹമന്ത്രി വി.മുരളീധരൻ ലോക്സഭയിൽ പറഞ്ഞു.
1967 ഫിബ്രവരി 23 ന് പാസ്പോർട്ട് നിമയത്തിലെ സെക്ഷൻ 10 (3)(സി) വകുപ്പ് അനുസരിച്ചാണ് നീരവ് മോദിയുടെ പാസ്പോർട്ട് റദ്ദാക്കിയത്. നീരവ് മോദിയുടെ യാത്രകൾ പരിശോധിക്കാൻ മാർഗമില്ല. നീരവ് മോദി നടത്തിയ നിരവധി യാത്രകൾക്ക് പാസ്പോർട്ട് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
നീരവ് മോദിയും സഹായികളും പഞ്ചാബിന് പലിശസഹിതം 7300 കോടി രൂപ നൽകണമെന്ന് കഴിഞ്ഞയാഴ്ച പൂനൈയിലെ ഡെറ്റ് റിക്കവറി ഡ്രൈബ്യൂണൽ (ഡി.ആർ.ടി) ഉത്തരവിട്ടിരുന്നു.
Discussion about this post