പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളിൽ ഒരാളായ മെഹുൽ ചോക്‌സിയുടെ 24.77 കോടി രൂപയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറ്റാച്ച് ചെയ്തു. പണമിടപാട് തടയൽ നിയമം 2002 പ്രകാരമാണ് അറ്റാച്ച് ചെയ്തത്.
പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് 2002 ലെ പി.എം.എൽ.എയുടെ പണമിടപാട് തടയൽ നിയമപ്രകാരം പ്രതിയാണ് മെഹുൽ ചോക്‌സി. ഇയാളുടെ 24.77 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകളും, വാഹനവും, വിലപിടിപ്പുളള വസ്തുക്കളും എൻഫോഴ്‌സ്‌മെറ്റ് ഡയറക്ടറേറ്റ് താത്കാലികമായി അറ്റാച്ച് ചെയ്തിരിക്കുന്നത്.
13,400 കോടി രൂപയുടെ അഴിമതി കണ്ടെത്തി പഞ്ചാബ് നാഷണൽ ബാങ്ക് റിപ്പോർട്ട് ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് ഗീതാജ്ഞലി ജെംസിന്റെ പ്രമോട്ടർ കൂടിയായ ചോക്‌സി രക്ഷപ്പെട്ടത്. 2018 ജനുവരിആദ്യ വാരം ഇന്ത്യയിൽ നിന്ന് അയാൾ രക്ഷപ്പെടുകയായിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ ബാങ്കിംഗ് തട്ടിപ്പിന്റെ സൂത്രധാരൻ എന്നാരോപിച്ച് 60 കാരനായ ബിസിനസുകാരൻ ചോക്‌സിയെയും അനന്തരവൻ നീരവ് മോദിയെയും എൻഫോഴ്‌സ് ഡയറക്ടറേറ്റും സി.ബി.ഐയും തിരയുകയാണ്. നിലവിൽ കരീബിയൻ രാജ്യമായ ആന്റിഗ്വയിലും ബാർബുഡയിലും താമസിക്കുന്ന ചോക്‌സി 7,080.86 കോടിയാണ് തട്ടിയെടുത്തത്
Discussion about this post