മുൻ ധനമന്ത്രി പി.ചിദംബരത്തിന്റെ ആക്ഷേപം
തളളി നിർമ്മല സീതാരാമൻ. അഞ്ച് ട്രില്യൺ ഡോളർ സാമ്പത്തിക വളർച്ചയെക്കെതിരെയാണ് ചിദംബരം പറഞ്ഞത്. ശക്തമായ ഭാഷയിലാണ് ധനമന്ത്രി മറുപടി നൽകിയത്.
പൊതു ബജറ്റിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്ന മുറയ്ക്ക് രാജ്യത്ത് തൊഴിൽ അവസരങ്ങൾ കൂടുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സർവ്വെയിലും ബജറ്റിലെയും കണക്കുകളിൽ വലിയ അന്തരമാണ് ഉളളതെന്ന് ആരോപണം വസ്തുത വിരുദ്ധമാണെന്ന് അവർ പറഞ്ഞു.
ആരോപണങ്ങളിൽ ഇതിലൊന്നും എൻ.ഡി.എ സർക്കാർ ശ്രദ്ധ വയ്ക്കുന്നില്ല. വ്യക്തിഗത വരുമാനം വർധിക്കുന്നതിലാണ് നമ്മൾ ഇപ്പോൾ ശ്രദ്ധിക്കുന്നത്.
സാമ്പത്തിക രംഗത്തിന് യു.പി.എ ഒരു പ്രധാന്യവും നൽകിയില്ല. എന്നാൽ വെറുതെ ആരോപണങ്ങൾ അഴിച്ചു വിടുകയാണെന്ന് നിർമ്മല പറഞ്ഞു. സാമ്പത്തിക രംഗം ഓരോ അഞ്ച് വർഷവും ഇരട്ടിയാകും. വ്യക്തിഗത വരുമാനം കൂട്ടുന്നതിൽ ശ്രദ്ധിക്കും മറിച്ചൊന്നിനെ കുറിച്ചും ആശങ്കപ്പെടുന്നില്ല.
അഞ്ച് ട്രില്യൺ ഡോളർ സാമ്പത്തികം എന്നത് വളരെ വലിയ ആകർഷകമായ പരസ്യവാചകം ആണ്. പക്ഷെ ഇതിൽ മാന്ത്രികതയും നടക്കില്ലെന്ന് ചിദംബരം ആരോപിച്ചിരുന്നു. ഇതിനെതിരെ നിർമ്മല സീതാരാമൻ ആഞ്ഞടിക്കുകയായിരുന്നു.
Discussion about this post