ഉയർന്ന തുക കൈമാറുമ്പോൾ ആധാർ നമ്പർ തെറ്റായി രേഖപ്പെടുത്തിയാൽ പിഴ ഈടാക്കും. ഓരോ തവണ ആധാർ നമ്പർ തെറ്റായി രേഖപ്പെടുത്തുമ്പോഴും 10,000 രൂപ പിഴയീടാക്കാനാണ് തീരുമാനം.
സെപ്തംബർ ഒന്നു മുതൽ തീരുമാനം നടപ്പിലാക്കും. നിലവിൽ ഉയർന്ന തുകയുടെ കൈമാറ്റത്തിന് പാൻ നമ്പർ നിർബന്ധമാണ്. പാൻ കാർഡ് ഇല്ലാത്തവർക്ക് ഇതിന് പകരം ആധാർ ഉപയോഗിക്കാമെന്ന് കേന്ദ്രബജറ്റിൽ നിർദ്ദേശം വച്ചിരുന്നു. ഇതിനായി ഐ.ടി ആക്ടിലെ വകുപ്പുകൾ കേന്ദ്രം ഭേദഗതി ചെയ്തിരുന്നു.
ഇന്ത്യയിലെ 120 കോടി ആളുകൾക്കാണ് ആധാർ ഉളളത്. പാൻ കാർഡ് ഉളളത് 41 കോടി ആളുകളിൽ മാത്രമാണ്.
Discussion about this post