ഗുജറാത്തിലെ മുൻ കോൺഗ്രസ് എം.എൽ.എ അൽപേഷ് താക്കൂർ ബി.ജെ.പിയിൽ ചേർന്നു.ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അംഗത്വം സ്വീകരിച്ചത്.
അല്‍ പേഷിനൊപ്പം അദ്ദേഹത്തിന്റെ അടുത്ത അനുയായി ധവാൽ സിങ്ങ് സാലയും ബി.ജെ.പിയിൽ ചേർന്നു. ജൂലൈ അഞ്ചിന് ഗുജറാത്തിൽ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിംഗിന് പിറകെ ഈ മാസം ആദ്യം അല്‍ പേഷും സാലയും ഉൾപ്പടെയുളള കോൺഗ്രസ് എം.എൽ.എമാർ രാജിവച്ചിരുന്നു.
കോൺഗ്രസ് നേതൃത്വം താക്കൂർ സമുദായത്തെ അവഗണിക്കുകയാണ് എന്നാരോപിച്ചായിരുന്നു രാജി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയങ്ങൾ ഇഷ്ടപ്പെട്ടാണ് ബി.ജെ.പിയിൽ ചേർന്നതെന്ന് അല്‍ പേഷ് താക്കൂർ പ്രതികരിച്ചു.
Discussion about this post