ഹോർമുസ് കടലിടുക്കിൽ വച്ച് ബ്രിട്ടീഷ് എണ്ണ ടാങ്കർ പിടിച്ചെടുത്തതായി ഇറാൻ അറിയിച്ചു.സൗദി അറേബ്യയിലേക്ക് പോകുകയായിരുന്ന സ്റ്റെന ഇംപെറോ എന്ന ടാങ്കർ ആണ് പിടിച്ചെടുത്തതത്.
23 ജീവനക്കാരാണ് ടാങ്കറിലുണ്ടായിരുന്നത്. ഇവരുമായി ആശയവിനിമയം നടത്താൻ സാധിക്കുന്നില്ലെന്ന് ഉടമ അറിയിച്ചു.
ടാങ്കർ മോചിപ്പിച്ചില്ലെങ്കിൽ ഇറാൻ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ബ്രീട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറി ഹണ്ട് മുന്നറിയിപ്പ് നൽകി. ടെഹ്റിനുളള ബ്രിട്ടീഷ് സ്ഥാന പതി ഇറാൻ അധികൃതരുമായി ചർച്ച നടത്തി വരികയാണെന്നും ഹണ്ട് അറിയിച്ചു.
അതേ സമയം
ഇറാനും-അമേരിക്കയിലും തമ്മലുളള ബന്ധം കൂടുതൽ വഷളായി കൊണ്ടിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിൽ നിയന്ത്രണ പരിധി ലംഘിച്ച് ഇറാൻ ഡ്രോൺ വെടിവച്ചിട്ടെന്ന് അമേരിക്ക അവകാശപ്പെട്ടു. ഇറാനിൽ നിന്ന് അനധികൃതമായി എണ്ണ കടത്തുന്നുവെന്നാരോപിച്ച് പനാമൻ കപ്പൽ ഇറാൻ പിടിച്ചെടുത്തു. ഇത് വിട്ട് നൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post