ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പൽ സ്റ്റെന ഇംപറോയിലെ മലയാളി ചീഫ് എൻജീനയർ സിജു വി.ഷേണായിയുടെ വിളിയെത്തിയതായി മാതാപിതാക്കൾ. ബുധനാഴ്ച രാവിലെയാണ് വിളിച്ചത്. കൂടെയുളളവരും താനും സുരക്ഷിതരാണെന്ന് അറിയിച്ചു. കപ്പലിലെ ജീവനക്കാർക്ക് പ്രശ്നമില്ലെന്നും അവർ പറഞ്ഞു. കഴിഞ്ഞ വെളളിയാഴ്ചയ്ക്ക് ശേഷം ഇന്നാണ് സിജു വീട്ടിലേക്ക് വിളിക്കുന്നത്.
കപ്പൽ പിടിയിലായതു മുതൽ മാതാപിതാക്കൾ ആശങ്കയിലായിരുന്നു. ഇരുമ്പനം ഹീരാ ഫ്ളാറ്റാൽ താമസിക്കുന്ന വിത്തൽ ഷേണായിയുടെയും ശ്യാമളുടെയും ഏക മകനാണ് സിജു. കഴിഞ്ഞ നാല് വർഷമായി സ്റ്റെന ഇംപോറ എന്ന കപ്പലിലെ മറൈൻ എൻജീനയറാണം. 19 വർഷത്തോളമായി ഈ മേഖലയിൽ ജോലി ചെയ്യുകയാണ്. 23 ജീവനക്കാരാണ് ബ്രിട്ടീഷ് കപ്പലിൽ ഉളളത്. ഇത് വിട്ടു കിട്ടുന്നതിനുളള നയതന്ത്ര ചർച്ച തുടരുകയാണ്.
Discussion about this post