ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിെൻറ (ഫാക്ട്) 481.79 ഏക്കർ സ്ഥലം സംസ്ഥാന സർക്കാറിന് വിൽക്കാൻ അനുമതി നൽകി കേന്ദ്രസർക്കാർ. ഫാക്ടിെൻറ പുനരുദ്ധാരണവും നിർദിഷ്ട പെട്രോകെമിക്കൽ പാർക്കുമാണ് നടപ്പിലാകാന്‍ പോകുന്നത് . ഭൂമി വിൽപനക്ക് കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത പെട്രോകെമിക്കൽ പാർക്ക് പദ്ധതിയിലും പ്രതിസന്ധിയിലൂടെ നീങ്ങുന്ന ഫാക്ടിെൻറ ഭാവിയിലും അനിശ്ചിതത്വം നിലനിൽക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികൾക്ക് ആക്കംപകരുന്നതാണ് കേന്ദ്രതീരുമാനം. എന്നാൽ, ഭൂമി വിൽപന നടപടികൾ പൂർത്തിയായി പണം ഫാക്ടിന് ലഭിക്കാൻ സമയമെടുക്കുമെന്നാണ് സൂചന.
ഏക്കറിന് ഒരുകോടി രൂപ നിരക്കിൽ 150 ഏക്കറും 2.47 കോടി നിരക്കിൽ 331.79 ഏക്കറും വിൽക്കാനാണ് അനുമതി. ഫാക്ട് കൊച്ചി ഡിവിഷനുകീഴിൽ അമ്പലമുകളിലുള്ള 481 ഏക്കറിലാണ് പെട്രോകെമിക്കൽ പാർക്ക് സ്ഥാപിക്കുന്നത്. കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് കോർപറേഷൻ (കിൻഫ്ര) 1,289 കോടി ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രത്യക്ഷമായി 5000 പേർക്കും പരോക്ഷമായി 15,000 പേർക്കും തൊഴിൽ ലഭിക്കും. രാസ ഉൽപന്നങ്ങൾ നിർമിക്കുന്ന ചെറുകിട, ഇടത്തരം, വൻകിട സംരംഭങ്ങളുടെ വിശാല പ്രവർത്തനമേഖലയായിരിക്കും പാർക്ക്. ആറുമാസത്തിനകം നിർമാണം ആരംഭിച്ച് 2022ഓടെ പ്രവർത്തനസജ്ജമാക്കുകയാണ് ലക്ഷ്യം.
Discussion about this post