മലപ്പുറം: പീഡനക്കേസ് പ്രതിയായ ഷെരീഫ് പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ മെതകൻ തൊടിയിൽ വീട്ടിൽ ഷെരീഫാണ് അറസ്റ്റിലായത്. പതിനെട്ട് വയസ്സുകാരിയായ പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ചതായാണ് കേസ്. മലപ്പുറം പുല്ലാരിക്കോട് നിന്ന് ശൂരനാട് പൊലീസാണ് ഇയാളെ പിടികൂടിയത്.
2011 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പീഡനത്തെ തുടർന്ന് പെൺകുട്ടിക്ക് ഒരു കുഞ്ഞ് ജനിച്ചിരുന്നു. കേസ് വനിത കമ്മീഷന്റെ നടപടികൾക്കും വിധേയമായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ശൂരനാട് പൊലീസ് പിടികൂടി ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
Discussion about this post