പാക്കിസ്ഥാൻ തീവ്രവാദികൾ അതിർത്തി കടന്ന് നുഴഞ്ഞു കയറ്റം നടത്തിയെന്ന റിപ്പോർട്ടിനെ തുടർന്ന് രാജ്യം അതീവ ജാഗ്രതയിലാണ്. അതിർത്തി പ്രദേശങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ജമ്മു കാശ്മീരിന് പുറമെ പഞ്ചാബിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു.
അമർനാഥ് തീർത്ഥാടന വഴിയിൽ സുരക്ഷ സേന കുഴിബോംബുകളും ആയുധങ്ങളും കണ്ടെടുത്തിരുന്നു.ഇത് യാത്രക്കാരെ ആക്രമിക്കാൻ ലക്ഷ്യമിട്ടാണെന്നാണ് ഇന്ത്യയുടെ നിഗമനം.അതേ സമയം കാശ്മീരിൽ 35,000 ത്തോളം സൈനീകരെ വിന്യസിക്കാൻ കേന്ദ്രം തീരുമാനിച്ചു. സംസ്ഥാനത്ത് തങ്ങുന്ന അമർനാഥ് തീർത്ഥാടകരോടും, വിനോദ സഞ്ചാരികളോടും ഉടൻ മടങ്ങണമെന്ന് സർക്കാർ നിർദ്ദേശം നൽകി. ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിട്ടത്. സുരക്ഷ കാരണങ്ങൾ മുൻ നിർത്തി സംസ്ഥാന വിടാൻ സഞ്ചാരികളോടും തീർത്ഥാടകരോടും ആവശ്യപ്പെടുകയായിരുന്നു.
അമർനാഥ് തീർത്ഥാടകരെ പാക്കിസ്ഥാൻ ലക്ഷ്യം വച്ചിട്ടുണ്ടെന്ന് സുരക്ഷ സേന തലവന്റെ വാർത്ത സമ്മേളനത്തിന് ശേഷമാണ് ആഭ്യന്തര സെക്രട്ടറി അസാധാരണമായ ഉത്തരവ് പുറത്ത് വിട്ടത്. ആക്രമണം നടത്താൻ ഭീകരർ സൂക്ഷിച്ചിരുന്ന എം. 24 സ്നൈപ്പർ ഗണ്ണും, പാക്കിസ്ഥാൻ നിർമ്മിത മൈനുകളും തീർത്ഥാടന പ്രദേശത്ത് നിന്ന് ഇന്ത്യൻ സൈന്യം കണ്ടെത്തി.
കാശ്മീരിൽ 10,000 സൈനികരെ വിന്യസിക്കാൻ സേന മേധാവിമാരുടെ യോഗത്തിൽ തീരുമാനം ആയിരുന്നു. ഇതിന്റെ നടപടികൾ പുരോഗമിക്കുന്നതിനിടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ കാശ്മീർ സന്ദർശിക്കുന്നത്. ഇതിന് പിന്നാലെ 25,000 സൈനീകരെ കൂടി കാശ്മീരിൽ വിന്യസിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
പതിവിന് വിപരീതമായി സൈനീകരെ വ്യോമാർഗം എത്തിക്കാൻ വ്യോമസേനയ്ക്ക് നിർദ്ദേശം നൽകിയിരുന്നു.നിർണ്ണായക പ്രഖ്യാപനങ്ങളോ ,നടപടികളോ കേന്ദ്രസർക്കാരിൽ നിന്നും ഉടനെയുണ്ടാവുമെന്ന് അഭ്യൂഹം കാശ്മീരിൽ ശക്തമായിട്ടുണ്ട്. ഇതിന് മുന്നോടിയായാണ് വൻ തോതിൽ സൈന്യത്തെ ഇറക്കിരിക്കുന്നതെന്നാണ് നിഗമനം. ഭയപ്പാടിലുളള താഴ് വരയിലെ ജനങ്ങൾ അവശ്യ വസ്തുക്കൾ വാങ്ങി സൂക്ഷിക്കുന്ന തിരക്കിലാണ്.
Discussion about this post