2021 ൽ നടക്കാനിരിക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ 200 സീറ്റുകൾ നേടി ബി.ജെ.പി വിജയം കൊയ്യുമെന്ന് പാർട്ടി സംസ്ഥാന മേധാവി ദിലീപ് ഘോഷ്. 284 സീറ്റുകളിൽ 200 എണ്ണം ബി.ജെ.പി നേടുമെന്നതിൽ സംശയമില്ല. 2016ൽ മൂന്ന് നിയമസഭ സീറ്റുകൾ നേടിയ ബി.ജെ.പി കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ 48 ലോക്സഭ സീറ്റുകളിൽ 18 എണ്ണം നേടി. തൃണമൂൽ കോൺഗ്രസിനെക്കാൾ നാല് സീറ്റ് മാത്രമാണ് കുറവ് ഉണ്ടായിരുന്നത്.
ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ പല നേതാക്കളും ബി.ജെ.പിയിലേക്ക് എത്തി കൊണ്ടിരിക്കുന്ന സാഹചര്യം ആണ് ഉളളത്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ നിയമസഭ വിഭാഗം തിരിച്ചുളള വിശകലനത്തിൽ ബി.ജെ.പി മുന്നിലെത്തുമെന്നാണ് വിലയിരുത്തൽ.
പാർട്ടിയുടെ രണ്ട് ദിവസത്തെ യോഗം ദുർഗാപൂരിൽ സമാപിച്ചതിന് ശേഷമായിരുന്നു ഘോഷിന്റെ പ്രസ്താവന. നിയമസഭ തിരഞ്ഞെടുപ്പിന് വേണ്ടിയുളള ഒരുക്കങ്ങളുമായി ബന്ധപ്പെട്ടാണ് യോഗം നടന്നത്.
പുതുതായി തിരഞ്ഞെടുത്ത എം.പിമാർക്കും സംസ്ഥാന കമ്മിറ്റി ഭാരവാഹികൾക്കും പുറമെ ദേശീയ തല നേതാക്കളായ കൈലാഷ് വിജയ വർഗിയ, ശിവപ്രകാശ് അരവിന്ദ് മേനോൻ എന്നിവരും പങ്കെടുത്തു. മുകുൾ റോയിയും പങ്കെടുത്തു.
മമത ബാനർജി സർക്കാർ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നു,അഴിമതി, മോശം ഭരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് പ്രചരണം നടത്താനാണ് തീരുമാനം. 2021 തിരഞ്ഞെടുപ്പിനായി ഞങ്ങൾ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ ഫലം എനിക്ക് മുൻകൂട്ടി പറയാൻ കഴിയും. കുറഞ്ഞത് 200 സീറ്റുകൾ ഞങ്ങൾ സ്വന്തമാക്കും ഘോഷ് പറഞ്ഞു.
Discussion about this post