ഡൽഹിയിലെ തുഗ്ലകാ ബാദിൽ സ്ഥിതി ചെയ്യുന്ന 500 വർഷം പഴക്കമുളള ഗുരു രവിദാസ് ക്ഷേത്രവും സമാധിയും പൊളിച്ചതിൽ പ്രതിഷേധിച്ച് പഞ്ചാബിലെ രവിദാസി സമൂഹം ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു.ഡെപ്യൂട്ടി കമ്മീഷണറുടെ നിർദ്ദേശ പ്രകാരംജലന്ധറിൽ സ്കൂളുകളും കോളേജുകളും സർക്കാർ ഓഫീസുകളും അടച്ചിടും.
മുഖ്യമന്ത്രി ക്യാപ്റ്റൻ അമരേന്ദ്രർ സിംഗ് പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി. കേന്ദ്ര നഗര വികസന മന്ത്രി ഹർദീപ് സിംഗ് പുരിയുമായി അദ്ദേഹം സംസാരിച്ചു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമുദായത്തിലെ മത രാഷ്ട്രീയ പ്രതിനിധികളെ സന്ദർശിക്കാൻ മുഖ്യമന്ത്രി അഞ്ചംഗ സമിതിയെ നിയോഗിച്ചു.
ഗുരു രവിദാസ് ജയന്തി സമര സമിതിയുടെ ബാനറിൽ ഓഗസ്റ്റ് 15 കറുത്ത ദിനമായി ആചരിക്കും. സുപ്രീം കോടതി നിർ്ദ്ദേശ പ്രകാരം ക്ഷേത്രം പൊളിച്ചതിനെതിരെ നിരവധി ദളിത് അംഗങ്ങൾ ശനിയാഴ്ച പഞ്ചാബിലെ പല സ്ഥലങ്ങളിലും പ്രതിഷേധം നടത്തി.
ഷിരോമണി അകാലിദൾ പ്രസിഡന്റ് സുഖ്ബീർ സിംഗ് ബാദൽ ലഫ്റ്റന്റ് ഗവർണർ അനിൽ ബൈജലുമായി കൂടിക്കാഴ്ച നടത്തി.ശിരോമണി അകാലിദൾ പ്രസിഡന്റ് സുഖ്ബീർ സിംഗ് ക്ഷേത്രം തകർത്തതിനെ നിരവധി ട്വിറ്ററുകളിലൂടെയാണ് അപലപിച്ചത്. ആം.ആദ്മിയുടെ നിലപാടുകൾക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു.500 വർഷം പഴക്കമുളള ക്ഷേത്രം പൊളിച്ചത് അംഗീകരിക്കാനാകില്ല. ആം.ആദ്മിയുടെ തീരുമാനം മുഴുവൻ രവിദാസ് സമൂഹത്തിന്റെയും വികാരത്തെ വ്രണപ്പെടുത്തി. ഈ തീരുമാനത്തെ ശക്തമായി എതിർക്കാൻ മുഴുവൻ അകാലി ദൾ നേതൃത്വവും തീരുമാനിച്ചു. പാർട്ടി പ്രതിനിധി ആഭ്യന്തര മന്ത്രി അമിത്ഷായെ കണ്ട് കാര്യത്തിന്റെ ഗൗരവം ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം ട്വീറ്റ്് ചെയ്തു.
നിയമപരമായി പുന: സ്ഥാപിക്കുന്നതിന് കേസ് നൽകും. പാർട്ടിയുടെ ചെലവിൽ ചരിത്രപരമായ ക്ഷേത്രം പുനർ നിർമ്മിക്കുന്നതിനും ഷിരോമണി അകാലി ദൾ വാഗ്ദാനം ചെയ്തു.
Discussion about this post