ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ആഭ്യന്തരമന്ത്രി അമിത്ഷായുടെ ആദ്യ
കശ്മീർ സന്ദർശനം ഓഗസ്റ്റ് 15 ന് ഉണ്ടായേക്കുമെന്ന് സൂചന. എന്നാൽ കശ്മീരിലെ സ്ഥിതി ഗതികളെ ആശ്രയിച്ചായിരിക്കും സന്ദർശനമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 ന് ജമ്മു കശ്മീരിലേക്കുളള സന്ദർശനത്തിന് പദ്ധതിയുണ്ട്. ഒക്ടബോർ 31 മുതൽ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുന്നതുൾപ്പടെയുളള കാര്യങ്ങൾ അമിത് ഷാ ചെയ്തു.സംസ്ഥാനത്തിന്റെ അതിവേഗ വികസനത്തിനും, ഭീകരത അവസാനിപ്പിക്കുന്നതിനുമുളള നടപടികളായിരുന്നു ഇത്.
കഴിഞ്ഞ ഒരാഴ്ചയായി ദേശീയ ഉപദേഷ്ടാവ് അജിത് ഡോവൽ കശ്മീർ താഴ് വരയിൽ തുടരുകയാണ്. ഡോവൽ ഓഗസ്റ്റ് 15 വരെ കശ്മീരിൽ തുടരും.താഴ് വരയിൽ ആക്രമണം നടത്താൻ പാക്കിസ്ഥാൻ പദ്ധതിയുടന്നതായുളള റിപ്പോർട്ട് പുറത്ത് വരുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നിലവിൽ കശ്മീരിൽ ചില നിയന്ത്രണങ്ങൾ ഉണ്ട്. എത്രയും വേഗം സാധാരണ നില നില പുനസ്ഥാപിക്കുമെന്ന് ആഭ്യന്തര വകുപ്പിലെ മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. നിയന്ത്രണങ്ങൾ താഴ് വരയിൽ ഘട്ടം ഘട്ടമായി ലഘൂകരിക്കുമെന്ന് ജമ്മു കാശ്മീരിലെ ഭരണ വക്താവ് രോഹിത് കൻസലും പറഞ്ഞു.
Discussion about this post