ഡൽഹി: കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ കുപ്രചാരാണം നടത്താൻ നേരിട്ട് ആഹ്വാനം ചെയ്ത് പാകിസ്ഥാൻ രാഷ്ട്രപതി ആരിഫ് അൽവി.
പാകിസ്ഥാന്റെ സ്വാതന്ത്രദിനത്തിലാണ് രാഷ്ട്രത്തലവന് ചേരാത്ത ഭാഷയിലുള്ള ആരിഫിന്റെ തരം താണ ആഹ്വാനം. കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ കഴിയുന്ന എല്ലാ തരത്തിലും പ്രവർത്തിക്കാനാണ് ആരിഫ് പാക് ജനതയോട് ആഹ്വാനം ചെയ്തിരിക്കുന്നത്. യുദ്ധത്തിനുള്ള പരോക്ഷ ആഹ്വാനവും പ്രസംഗത്തിൽ ആരിഫ് നൽകുന്നുണ്ട്.
സമാനമായ രീതിയിൽ പാകിസ്ഥാൻ മന്ത്രി റഹ്മാൻ മാലിക്കും ആഹ്വാനങ്ങൾ നടത്തിയിരുന്നു. കശ്മീർ ജനതക്കെതിരെ ഇന്ത്യ ഹെലികോപ്റ്റർ ആക്രമണം നടത്തുന്ന തരത്തിൽ ഒരു വ്യാജ വീഡിയോ മാലിക്ക് ട്വിറ്ററിലൂടെ പങ്ക് വെച്ചിരുന്നു. വിഷയത്തിൽ ഐക്യരാഷ്ട്ര സഭയുടെയും അമേരിക്കയുടെയും ഇടപെടലും പാക് മന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാൽ വീഡിയോയുടെ ആധികാരികത പരസ്യമായി ചോദ്യം ചെയ്യപ്പെട്ടതോടെ റഹ്മാൻ മാലിക് പ്രതിരോധത്തിലായിരുന്നു.
കശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്ര സഭയുമടക്കം കൈയ്യൊഴിഞ്ഞ സാഹചര്യത്തിൽ പ്രസ്താവനകളിലൂടെയും വ്യാജ വാർത്തകളിലൂടെയും മുഖം രക്ഷിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്. മോദി സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കി കശ്മീരിനെ പുനരേകീകരിച്ചതോടെ നില തെറ്റിയ അവസ്ഥയിലാണ് പാകിസ്ഥാൻ. ഒപ്പം ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നതും പാകിസ്ഥാനെ പ്രതിരോധത്തിലാക്കുന്നു. റഷ്യയും ഇസ്രായേലും അടക്കമുള്ള പ്രബല രാഷ്ട്രങ്ങൾ ഇന്ത്യൻ നിലപാടിനെ അംഗീകരിച്ചിരുന്നു.
കശ്മീർ വിഷയത്തിൽ ഇടപെടാനില്ലെന്ന് ഐക്യരാഷ്ട്ര രക്ഷാസമിതിയും പാകിസ്ഥാനെ അറിയിച്ചിരുന്നു. ഇത് ഫലത്തിൽ ഇന്ത്യൻ നിലപാടിനുള്ള അംഗീകാരമായി അന്താരാഷ്ട്ര സമൂഹവും വിലയിരുത്തുന്നു. ഈ പശ്ചാത്തലത്തിൽ പാക് സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് പാക് ജനതയെ ആശ്വസിപ്പിക്കാനുള്ള കവല പ്രസംഗമായിട്ടാണ് പാകിസ്ഥാൻ രാഷ്ട്രപതിയുടെ പ്രസംഗത്തെ ഇന്ത്യൻ മാദ്ധ്യമങ്ങൾ നോക്കിക്കാണുന്നത്.
Discussion about this post