ആൾവാർ: മോട്ടോർ സൈക്കിൾ സ്ത്രീയുടെ ദേഹത്ത് മുട്ടിയതിനെ തുടർന്ന് മുസ്ലീം ജനക്കൂട്ടം ദലിത് യുവാവിനെ തല്ലിക്കൊന്നു. രാജസ്ഥാനിലെ ആൾവാറിലാണ് സംഭവം. ഇരുപത്തിയെട്ട് വയസ്സുകാരനായ ഹരീഷ് ജാദവാണ് ക്രൂരമായ ആക്രമണത്തെ തുടർന്ന് മരിച്ചത്.
ഉമർ ഷേർ എന്ന വ്യക്തിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. മോട്ടോർ സൈക്കിൾ അപകടത്തിൽ പെട്ടതിനെ തുടർന്ന് നിലത്ത് വീണു കിടന്ന യുവാവിനെ ആൾക്കൂട്ടം വളഞ്ഞു നിന്ന് തല്ലുകയായിരുന്നു. ആക്രമണത്തെ തുടർന്ന ബോധരഹിതനായ ഇദ്ദേഹത്തെ പ്രദേശത്തെ ഒരു ആശുപത്രിയിലും പിന്നീട് സ്ഥിതി വഷളായതിനെ തുടർന്ന് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ജാദവ് മരണത്തിന് കീഴടങ്ങി. ഇദ്ദേഹത്തിന് ഭാര്യയും നാല് മക്കളുമുണ്ട്. കഴിഞ്ഞ മാസമായിരുന്നു സംഭവം.
തുടർന്ന് പ്രതികളുടെ പേരുകൾ സഹിതം ഹരീഷിന്റെ പിതാവ് രത്തിറാം ജാദവ് പൊലീസിൽ പരാതി നൽകി. എന്നാൽ നടപടി സ്വീകരിക്കുവാൻ രാജസ്ഥാൻ പൊലീസ് വിമുഖത കാട്ടുകയായിരുന്നു. മകന്റെ മരണത്തിൽ നീതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് അന്ധനായ പിതാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.
അന്വേഷണത്തിൽ അലംഭാവം കാട്ടുന്ന രാജസ്ഥാൻ പൊലീസിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. രണ്ട് മരണങ്ങളെ തുടർന്ന് നിരാലംബമായ കുടുംബം കൂട്ട ആത്മഹത്യാ ഭീഷണി മുഴക്കുകയാണ്. മരണമൊഴികളിൽ ഹരീഷും പിതാവും പ്രതികളുടെ പേരുകൾ നൽകിയെങ്കിലും നടപടി സ്വീകരിക്കാൻ ഇതു വരെയും പൊലീസ് തയ്യാറായിട്ടില്ല.
Discussion about this post