ഓർഡർ ചെയ്ത സാൻഡ്വിച്ച് ലഭിക്കാൻ വൈകിയതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരനെ വെടിവെച്ച് കൊന്നു. കിഴക്കൻ പാരീസിലെ പ്രാന്തപ്രദേശമായ നോയിസി-ലെ-ഗ്രാൻഡിലെ ലഘുഭക്ഷണശാലയിലാണ് സംഭവം. അക്രമിയെ കണ്ടെത്താനായിട്ടില്ല.
സാൻഡ്വിച്ചിനായി കാത്തിരുന്ന് മുഷിഞ്ഞയാൾ ദേഷ്യം കാരണം നിയന്ത്രണംവിട്ട് വെടിവെക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. വെടിയേറ്റ 28കാരനായ വെയ്റ്റർ സംഭവസ്ഥലത്തു തന്നെ മരിച്ചു.
ഹോട്ടലിലെ മറ്റു ജീവനക്കാരാണ് പൊലീസിനെ അറിയിച്ചത്. തോളിലാണ് യുവാവിന് വെടിയേറ്റത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Discussion about this post