വിദ്വേഷ പ്രസംഗങ്ങളിലൂടെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന വിവാദ പ്രാസംഗികൻ സാക്കിർ നായിക്കിനെതിരെ ഇന്റർ പോളിനെ സമീപിക്കാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇന്റർ പോളിന്റെ റെഡ് കോർണർ നോട്ടീസ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടും. നിലവിൽ മലേഷ്യയിലുളള 53 കാരനായ ഇസ്ലാമിക മതപ്രഭാഷകനെതിരെ ജാമ്യമില്ല അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ മുംബൈ കോടതിയെ സമീപിക്കാൻ എൻ.ഐ.എ ഏജൻസി ഒരുങ്ങുകയാണ്. സാക്കിർ ഏകദേശം മൂന്നുവർഷമായി മലേഷ്യയിൽ താമസിക്കുന്നു. വാറണ്ട് പുറപ്പെടുവിക്കുകയാണെങ്കിൽ ഇരു രാജ്യങ്ങളും തമ്മിലുളള കൈമാറൽ ഉടമ്പടി പ്രകാരം സാക്കിറിനെ ഇന്ത്യയിലേക്ക് കൈമാറാൻ ഇന്റർ പോളിന്റെ റെഡ് കോർണർ നോട്ടീസ് മലേഷ്യയിലേക്ക് അയക്കും.
പുതിയ അന്വേഷണവും തെളിവുകളും ഉപയോഗിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെഡ് കോർണർ നോട്ടീസിനായി നീങ്ങാൻ ഒരുങ്ങുകയാണ്്. ഈ വർഷം മെയ് മാസത്തിൽ നായിക്കിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരിട്ട് കുറ്റപത്രം സമർപ്പിച്ചിരുന്നു.
കളളപ്പണം വെളുപ്പിക്കൽ ഉൾപ്പടെയുളള കുറ്റകൃത്യങ്ങളിലൂടെ 193.06 കോടി രൂപ ഇയാൾ സമ്പാദിച്ചിട്ടുണ്ട്. ഇതു കൂടാതെ പ്രസംഗങ്ങളിലൂടെ ചെറുപ്പക്കാരായ മുസ്ലീം പുരുഷന്മാരെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചുവെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു. നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ 2007 നും 2011 നും ഇടയിൽ മുംബൈയിൽ സമാധാന സമ്മേളനങ്ങൾ സംഘടിപ്പിച്ചിരുന്നു. അതിൽ ആളുകളെ മതപരിവർത്തനം നടത്തിയതായും, തീവ്രവാദ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുകയും ചെയ്തതായും കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ നായിക്ക് ഇതെല്ലാം നിഷേധിച്ചിട്ടുണ്ട്.
Discussion about this post