കെവിന് വധക്കേസില്‍ പത്ത് പ്രതികള്‍ കുറ്റക്കാര്‍. കോട്ടയം പ്രിന്‍സിപ്പല്‍ സെഷഷന്സ് കോടതിയാണ് കേസ് പരിഗണിച്ചത്. അഞ്ചാം പ്രതി ചാക്കോ ജോണനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ഒന്നാം പ്രതിയും നീനുവിന്റെ സഹോദരനുമായ സാനു ചാക്കോ കുറ്റക്കാരനെന്നും കോടതി കണ്ടെത്തി.കേസിലെ ശിക്ഷാ മറ്റനാള്‍ ശനിയാഴ്ച വിധിക്കും .
കെവിന്റെ ഭാര്യാപിതാവ് ചാക്കോ ജോണ്‍, സഹോദരന് സാനു ചാക്കോ ഉള്‍പ്പെടെ പതിനാല് പേരാണ് പ്രതികള്‍. ദുരഭിമാനക്കൊലയായി പരിഗണിച്ച് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മൂന്നു മാസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്.
കെവിന്റേത് ദുരഭിമാനക്കൊലയാണെന്നാണ് പ്രോസിക്യൂഷന് വാദം. തെന്മല സ്വദേശി ചാക്കോയുടെ മകള്‍ നീനുവിനെ ദലിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന് വിവാഹം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. നീനുവിന്റെ സഹോദരന് സാനു ചാക്കോ, അച്ഛന് ചാക്കോ ജോണ്‍ എന്നിവരെ കൂടീടെ സുഹൃത്തുക്കളായ നിയാസ്മോന്‍, ഇഷാന്, റിയാസ് എന്നിവരാണ് മുഖ്യപ്രതികള്‍.
വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. നരഹത്യ, തട്ടിക്കൊണ്ട് പോയി വിലപേശല്‍, ഗൂഡാലോചന, ഭവനഭേദനം തുടങ്ങി പത്തോളം വകുപ്പുകള്‍ ആണ് കേസില്‍ ചുമത്തിയത്. . ദുരഭിമാനക്കൊലയെന്ന വാദം തെളിയിക്കാന്‍ കെവിന്റെ ഭാര്യ നീനുവിന്റെ മൊഴി തന്നെയാണ് പ്രോസിക്യൂഷന് തെളിവായി നിരത്തിയത് .ഇതോടെ കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയായി കെവിൻ വധക്കേസ് മാറി.
Discussion about this post