ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അതി തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന മുൻ ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ നില മോശമാണെന്ന് ആസ്പത്രി വൃത്തങ്ങൾ അറിയിച്ചു. ഡോക്ടർമാരുടെ സംഘമാണ് ജെയ്റ്റ്ലിയെ ചികിത്സിക്കുന്നത്. ഓഗസ്റ്റ് ഒൻപതിനാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ജെയ്റ്റിലിയെ എയിംസിൽ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച ബിജെപി മുതിർന്ന നേതാവ് എൽ കെ അദ്വാനി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്, യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി, ദില്ലി എൽജി അനിൽ ബൈജാൽ, പാർട്ടി എംപി മനേക ഗാന്ധി തുടങ്ങിയവർ ആശുപത്രി സന്ദർശിച്ചു. പ്രധാനമന്ത്രിയുടെ അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്ര, കാബിനറ്റ് സെക്രട്ടറി പ്രദീപ് കുമാർ സിൻഹ എന്നിവർ സന്ദർശിച്ചിരുന്നു.
രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, ഹർഷ് വർധൻ, സ്മൃതി ഇറാനി, ജിതേന്ദ്ര സിംഗ്, രാം വിലാസ് പാസ്വാൻ, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അഭിഷേക് സിങ്വി, ജ്യോതിരാദിത്യ സിന്ധ്യ, ബിഎസ്പി മേധാവി മായാവതി, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് തുടങ്ങിയവരും വിവിധ ദിവസങ്ങളിൽ ജെയ്റ്റ്ലിയെ സന്ദർശിച്ചു.
അനാരോഗ്യകാരണം ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. ആ വർഷം മെയ് മാസത്തിൽ തന്നെ എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം മെയിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ദീർഘകാലമായി പ്രമേഹ രോഗം ബാധിച്ചിരുന്നു.
1952 ഡിസംബര്‍ 28ന് ഡല്‍ഹിയിലാണ് അരുണ്‍ മഹാരാജ് കിഷന് ജെയ്റ്റ്ലിയുടെ ജനനം. ഡല്‍ഹി സെന്റ് സേവ്യേഴ്സ് സ്കൂല്‍നിന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.ശ്രീറാം കോളേജ് ഓഫ് കൊമേഴ്സില്‍നിന്ന് കൊമേഴ്സില്‍ ഓണേഴ്സ് ബിരുദം നേടി. തുടര്‍ന്ന് ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ എല്‍.എല്‍.ബി.യും പൂര്‍ത്തിയാക്കി. 1970കളില്‍ ഡല്‍ഹി സര്‍വകലാശാലയിലെ പഠനകാലത്ത് എബിവിപിയിലൂടെയായിരുന്നു രാഷ്ട്രീയപ്രവേശം.1974ല്‍ ഡല്‍ഹി സര്‍വകലാശാല യൂണിയന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥകാലത്ത് 19 മാസം കരുതല്‍ തടങ്കലിലായിരുന്നു. എബിവിപിയുടെ ഡല്‍ഹി പ്രസിഡന്റായും അഖിലേന്ത്യാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
Discussion about this post