തൃശ്ശൂർ ഭാഗത്ത് കടലിൽ അജ്ഞാത ബോട്ടുകൾ എത്തിയെന്ന വിവരത്തെ തുടർന്ന് തിരച്ചിൽ നടത്തി. ഭീകരാക്രമണ ഭീഷണിയെ തുടർന്ന് തീര പ്രദേശങ്ങൾ അതീവ ജാഗ്രതയിലാണ്.പൊലീസും, ഫിഷറീസും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. കൂരിക്കുഴി കമ്പനിക്കടവ് ഭാഗത്താണ് സംശയകരമായ സാഹചര്യത്തിൽ മൂന്ന് ബോട്ടുകൾ കണ്ടത്. തീരദേശ സംരക്ഷണ സമിതിയാണ് അംഗങ്ങളെ വിവരം അറിയിച്ചത്.തിരച്ചിലിൽ ഒന്നും കണ്ടെത്താനായില്ല.
ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് പെരിഞ്ഞനം വാസ്കോ ബീച്ച് മുതൽ ബോട്ടുകൾ കണ്ടതായി അറിയിച്ചത്. കരയിൽ നിന്നും അഞ്ച് കിലോമീറ്റർ ഉളളിലായിട്ടായിരുന്നു ബോട്ട്. മത്സ്യതൊഴിലാളികൾ നൽകിയ വിവരത്തെ തുടർന്ന് കയ്പ മംഗലം പോലീസും അഴീക്കോട് കോസ്റ്റൽ പോലീസും തിരച്ചിൽ നടത്തി. എന്നാൽ തിരച്ചിൽ നടത്തുന്നത് കണ്ട് ബോട്ടുകൾ വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങിയെന്നും ബോട്ടിലെ ലൈറ്റുകൾ ഓഫ് ചെയ്തെന്നും മത്സ്യ തൊഴിലാളികൾ പറഞ്ഞു. രാത്രി പത്തര വരെ തിരച്ചിൽ നീണ്ടു എന്നാൽ ഒന്നും കണ്ടെത്താനായില്ല.
Discussion about this post