ജമ്മു കശ്മീരിൽ വാർത്താവിനിമയ സൗകര്യങ്ങൾക്കു കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ന്യായീകരിച്ച് ഗവർണർ സത്യപാൽ മാലിക്ക്. കശ്മീരിൽ അവശ്യവസ്തുക്കളുടെ കുറവ് ഇപ്പോഴില്ല. ജീവൻ നഷ്ടപ്പെടുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് വാർത്താവിനിമയ സൗകര്യങ്ങൾഇല്ലാതിരിക്കുന്നതാണെന്നു ഗവർണർ പറഞ്ഞു.
മുൻപു കശ്മീരിൽ ഉണ്ടാകുന്ന എല്ലാ പ്രതിസന്ധികളിലും ആദ്യ ആഴ്ചയിൽ തന്നെ കുറഞ്ഞത് 50 പേർ മരിക്കാറുണ്ടായിരുന്നു.എന്നാൽ ഇത്തവണ ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ചില ഒറ്റപ്പെട്ട അക്രമങ്ങൾ മാത്രമാണ് നടന്നത്. പത്ത് ദിവസത്തേക്കു ടെലിഫോൺ ഇല്ലെങ്കിൽ അതു അങ്ങനെ തന്നെയായിക്കോട്ടെ. മനുഷ്യജീവൻ നഷ്ടപ്പെടാതിരിക്കാനാണ് നമ്മൾ പ്രാമുഖ്യം കൊടുക്കേണ്ടേത്. എങ്കിലും നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള നടപടികൾ സ്വീകരിക്കും. – സത്യപാർ മാലിക്ക് പറഞ്ഞു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കുന്നതിനോട് അനുബന്ധിച്ച് ടെലിഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചിരുന്നു. പിന്നീട് ഇളവുകൾ അനുവദിച്ചെങ്കിലും നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്.
Discussion about this post