ജമ്മുകശ്മീർ സാധാരണ നിലയിലാകുന്നതിൽ അസ്വസ്ഥരായി തീവ്രവാദികൾ. കശ്മീരിന്റെ സമാധാനം തകർക്കാൻ പ്രദേശവാസികളെ ഭീഷണിപ്പെടുത്തി തീവ്രവാദ സംഘടനകൾ. പ്രദേശ വാസികളോട് കടകൾ തുറക്കരുതെന്നും ടാക്സികൾ ഓടിക്കരുതെന്നും നിർദ്ദേശം ഉണ്ട്. കത്തിലൂടെ ആണ് ഭീഷണി.ലക്ഷർ ഇ തൊയ്ബയും, ഹിസ്ബുൾ മുജാഹിദിനുമാണ് പ്രദേശവാസികൾക്കെതിരെ രംഗത്ത് ഇറങ്ങിയിരിക്കുന്നത്.
സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വീണ്ടും തുറക്കുന്നതിനെതിരെ തീവ്രവാദികൾ നാട്ടുകാരെ ഭീഷണിപ്പെടുത്തി. പെൺകുട്ടികളെ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കരുതെന്ന് സംഘടനകൾ അയച്ച കത്തിൽ പറയുന്നു .
താഴ് വരിയിലെ താമസക്കാർ വീടുകളിൽ നിന്ന് പുറത്ത് പോകുന്നത് ഒഴിവാക്കാൻ നിർദ്ദേശം ഉണ്ട്. ടാക്സി ഡ്രൈവർമാരുടെ വാഹന രജിസ്ട്രേഷൻ നമ്പറുകളുടെ ലിസ്റ്റ് തീവ്രവാദ സംഘടനകളുടെ കൈവശം ഉണ്ട്.ടാക്സി സേവനം നൽകുന്നവർക്ക് പ്രത്യാഘാതം ഉണ്ടാകുമെന്നും മുന്നറിയിപ്പ് ഉണ്ട്.
കശ്മീരിലെ സമാധാനം തകർക്കാൻ സാധാരണക്കാരെയാണ് തീവ്രവാദികൾ ലക്ഷ്യമിട്ടിരിക്കുന്നത്. ശ്രീനഗറിലെ പരിംപാറ പ്രദേശത്ത് 65 വയസ്സുകാരനായ കടയുടമയെ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയിരുന്നു. കട തുറന്നതിനാണ് ഇയാളെ വെടിവച്ചത്.
അതിന് മുൻപ് അനന്ത് നാഗ് ജില്ലയിൽ ട്രക്ക് ഡ്രൈവറെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്.തീവ്രവാദികളുടെ ഏതൊരു ശ്രമത്തെയും തടയാൻ സുരക്ഷ സേന അതീവ ജാഗ്രതയിലാണ്.
Discussion about this post