പി.എസ്.സി പരീക്ഷ റാങ്ക് പട്ടികയിൽ ഇടം നേടിയ മുൻ എസ്.എഫ്.ഐ നോതാക്കളെ കോപ്പിയടിക്കാൻ സഹായിച്ചതായി പോലീസുകാരന്റെ മൊഴി. കോപ്പിയടിക്കാൻ സഹായം നൽകിയെന്ന് പോലീസുകാരൻ ഗോകുൽ സമ്മതിച്ചു.
യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ചോർന്ന് കിട്ടിയ ചോദ്യ പേപ്പർ പരിശോധിച്ച ശേഷം എസ്.എം.എസുകളായി ഉത്തരം അയച്ചുകൊടുക്കുകയായിരുന്നുവെന്ന് ഗോകുൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
അതേസമയം എസ്.എം.എസ് അയക്കാൻ ഉപയോഗിച്ച ഫോൺ നഷ്ടപ്പെട്ടുവെന്നും ചോദ്യം ചെയ്യലിൽ വ്യക്തമാക്കി.ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്. പരീക്ഷ തുടങ്ങിയ ശേഷമാണ് ചോദ്യം പേപ്പർ ചോർന്ന് കിട്ടിയത്. പി.എസ്.സി പരിശീലന കേന്ദ്രം നടത്തുന്ന ഒരു സുഹൃത്തിന്റെ സഹായത്തോടെ ഉത്തരങ്ങൾ അയക്കുകയായിരുന്നുവെന്നും മൊഴി നൽകി.
ചോദ്യ പേപ്പർ ആരാണ് ചോർത്തിയതെന്ന് അറിയില്ല. മറ്റൊരു പ്രതിയായ സഫീറിനാണ് ചോദ്യപേപ്പർ ചോർന്ന് കിട്ടിയതെന്നും ക്രൈം ബ്രാഞ്ചിനോട് പറഞ്ഞു.
Discussion about this post